ഭുവനേശ്വര്‍: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ മറ്റൊരാള്‍ക്കും ലഭിക്കാത്ത ഭാഗ്യവും നേട്ടവുമാണ് തൃശൂര്‍ സ്വദേശിയായ കെ.പി. രാഹുല്‍ സ്വന്തമാക്കിയത്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡിന്‍റെ ജഴ്‌സി അണിഞ്ഞ് കളിത്തില്‍ ഇറങ്ങാനുള്ള ഭാഗ്യം. മലയാളക്കരയില്‍ മഡ് ഫുട്‌ബോള്‍ കളിച്ചു വളര്‍ന്ന് ഇന്ത്യന്‍ ആരോസിനും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കും ഒഡീഷ എഫ്‌സിക്കും ഇന്ത്യന്‍ ദേശീയ ടീമിനും വേണ്ടി കളിച്ച രാഹുല്‍, അടുത്ത മാസം വെസ്റ്റ് ഹാം ജഴ്‌സിയില്‍ കളത്തിലിറങ്ങും.

‘ഇന്ത്യയെ പ്രതിനിധീകരിക്കും’

അമേരിക്കയിലെ നോര്‍ത്ത് കരോളിനയില്‍ നടക്കുന്ന ദ സോക്കര്‍ ടൂര്‍ണമെന്‍റിനാണ് (ടിഎസ്ടി) വെസ്റ്റ് ഹാമിനെ രാഹുല്‍ പ്രതിനിധീകരിക്കുന്നത്. ലഭിച്ച അവസരത്തെക്കുറിച്ച് രാഹുല്‍ പറയുന്നത് ഇങ്ങനെ: “കുറേ ആളുകള്‍ വിചാരിക്കുന്നത് ഞാന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുമെന്നാണ്. മറ്റു ചിലരുടെ ചിന്ത ഏഴംഗ ടീമിന്‍റെ കളിയല്ലേ, ഇതില്‍ ഇത്രവലിയ കാര്യമുണ്ടോ എന്നും. എന്നാല്‍, ഇന്ത്യന്‍ ഫുട്‌ബോളിനെ ഒരു സുപ്രധാന വേദിയില്‍ പ്രതിനിധീകരിക്കാന്‍ എനിക്കു ലഭിച്ച അവസരമായാണ് ഞാന്‍ ഇതിനെ കാണുന്നത്”.


ഒഡീഷ എഫ്‌സിയുടെ സിഇഒ രാജാണ് തനിക്ക് ഈ അവസരം നല്‍കിയതെന്നും രാഹുല്‍ പറഞ്ഞു. വെസ്റ്റ് ഹാം എന്നു പറഞ്ഞപ്പോള്‍ ശരിക്കും വെസ്റ്റ് ഹാം യുണൈറ്റഡ് ആണോ എന്നാണ് താന്‍ തിരിച്ചു ചോദിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി.

48 ടീം ടൂര്‍ണമെന്‍റ്

സെവന്‍സ് ടൂര്‍ണമെന്‍റിനു സമാനമെന്നതുപോലെ ഒരു ടീമില്‍ ഏഴു കളിക്കാര്‍ അണിനിരക്കുന്ന ടൂര്‍ണമെന്‍റാണ് ദ സോക്കര്‍ ടൂര്‍ണമെന്‍റ് (ടിഎസ്ടി). 48 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് ജൂണ്‍ നാലു മുതല്‍ ഒമ്പതുവരെ അരങ്ങേറും.

ഫുട്‌ബോള്‍ ലോകത്തിലെ സൂപ്പര്‍ താരങ്ങളായിരുന്ന സെര്‍ജിയോ അഗ്വേറൊ, ലൂയിസ് നാനി, ആന്‍ഡി കോള്‍, ഗ്യൂസെപ്പി റോസി, ഡാനി ഡ്രിങ്ക് വാട്ടര്‍, ആന്‍റണി നോക്കാര്‍ട്ട് തുടങ്ങിയവര്‍ 2025 എഡിഷന്‍ ടിഎസ്ടിയില്‍ പങ്കെടുക്കും.