എതിര്‍ ടീം ക്യാപ്റ്റന്‍റെ ആശ്ലേഷത്തിനായാണോ 27 കോടി രൂപ മുടക്കി സഞ്ജീവ് ഗോയങ്ക ഋഷഭ് പന്തിനെ ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സ് ക്യാപ്റ്റനാക്കിയതെന്നതാണ് ഇപ്പോഴത്തെ സംശയം.

ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായ ഋഷഭ് പന്ത് 2025 സീസണ്‍ ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ സെഞ്ചുറിയുമായി (118*) തിളങ്ങി. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവായിരുന്നു എതിര്‍ ടീം. 

സീസണില്‍ ഋഷഭ് പന്ത് മികച്ച ബാറ്റിംഗ് കാഴ്ചവച്ച ഏക മത്സരം. എന്നാല്‍, ആ സെഞ്ചുറിയേക്കാള്‍ ക്രിക്കറ്റ് ലോകത്തില്‍ ചര്‍ച്ചയായിരിക്കുന്നത് ഋഷഭ് പന്തിന്‍റെ മഹാമനസ്‌കതയാണ്. പലരും അതിനെ ക്രിക്കറ്റിന്‍റെ മാന്യതയെന്നു വിശേഷിപ്പിക്കാനാണ് ഇഷ്ടപ്പെടുന്നത്.

ചുംബനത്തിലൂടെ യേശുവിനെ ഒറ്റുകൊടുത്ത ശിഷ്യന്‍റെ പ്രതിരൂപമായി ഋഷഭ് പന്ത് എന്നു പറയാം. കാരണം, ക്രിക്കറ്റ് നിയമത്തിലെ മങ്കാദിംഗിലൂടെ ആര്‍സിബി ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയെ റണ്ണൗട്ടാക്കിയ ബൗളര്‍ ദിഗ്‌വേഷ് രാത്തിയെ പിന്തുണയ്ക്കാന്‍ ഋഷഭ് പന്ത് തയാറായില്ല.

അപ്പീല്‍ പിന്‍വലിക്കുന്നതായി പന്ത് അറിയിച്ചതോടെ ജിതേഷ് ശര്‍മയ്ക്കു ശ്വാസം നേരേ വീണു. പന്തിനെ കെട്ടിപ്പിടിച്ച് നന്ദി അറിയിച്ചശേഷമാണ് ജിതേഷ് മത്സരം തുടര്‍ന്നത്. 33 പന്തില്‍ 88 റണ്‍സുമായി പുറത്താകാതെ നിന്ന ജിതേഷിലൂടെ, ലക്‌നോ മുന്നോട്ടുവച്ച 228 റണ്‍സ് എന്ന ലക്ഷ്യം ആര്‍സിബി മറികടന്നു.

പന്ത് ആ അപ്പീല്‍ പിന്‍വലിച്ചില്ലായിരുന്നെങ്കില്‍ ജിതേഷ് ഔട്ട് ആകുമായിരുന്നു എന്നും ആകില്ല എന്നും സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ചര്‍ച്ച സജീവമാണ്. ജിതേഷ് ഔട്ടായിരുന്നെങ്കില്‍ ആര്‍സിബി ജയിക്കാന്‍ സാധ്യത കുറവാണെന്നതും ശ്രദ്ധേയം.

ഋഷഭ് പന്ത് അപ്പീല്‍ പിന്‍വലിച്ചില്ലായിരുന്നെങ്കിലും ജിതേഷ് ഔട്ടാകില്ലെന്നു വാദിക്കുന്നവരോട് ഒരു ചോദ്യം; ഔട്ടാകില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ജിതേഷ്, ഋഷഭ് പന്തിനെ അപ്പോള്‍ത്തന്നെ കെട്ടിപ്പിടിച്ച് നന്ദി അറിയിച്ചത്.

ജയിക്കാനായി മത്സരിക്കുമ്പോള്‍ ക്രിക്കറ്റ് നിയമത്തിനുള്ളില്‍നിന്ന് എന്തും ചെയ്യാമെന്നിരിക്കേ ആ ആശ്ലേഷത്തിന്‍റെ അര്‍ഥം എന്ത്...? 2024 സീസണില്‍ കെ.എല്‍. രാഹുലിനെ പരസ്യമായി ശകാരിച്ച മാടമ്പി മുതലാളി ഇതൊന്നും കാണുന്നില്ലേ...?


സംഭവിച്ചത് ഇങ്ങനെ

ലക്‌നോയുടെ (227/3) കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന ആര്‍സിബിക്ക് അവസാന നാല് ഓവറില്‍ ജയിക്കാന്‍ 49 റണ്‍സ്. 17-ാം ഓവര്‍ എറിയാന്‍ എത്തിയത് ദിഗ്‌വേഷ് രാത്തി. 20 പന്തില്‍ 49 റണ്‍സുമായി ജിതേഷ് ശര്‍മയും 19 പന്തില്‍ 37 റണ്‍സുമായി മായങ്ക് അഗര്‍വാളും ക്രീസില്‍.

ആദ്യ പന്തില്‍ ജിതേഷിനെ പോയിന്‍റില്‍ ആയുഷ് ബഡോണി നിലംപറ്റെയുള്ള ക്യാച്ചിലൂടെ പിടിയിലൊതുക്കി. എന്നാല്‍, ബാക്ക് ഫുട്ട് നോബോള്‍. ഫ്രീ ഹിറ്റില്‍ സിക്‌സ് അടിച്ച് ജിതേഷ് അര്‍ധസെഞ്ചുറി തികച്ചു.

ഓവറിലെ അവസാന പന്തില്‍ മായങ്ക് ക്രീസില്‍, ജിതേഷ് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍. പന്ത് എറിയാനെത്തിയ ദിഗ്‌വേഷ് ആക്‌ഷന്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ക്രീസിനു പുറത്തായിരുന്ന ജിതേഷിനെ റണ്ണൗട്ടാക്കി.

അപ്പീലില്‍ ഉറച്ചുനില്‍ക്കുന്നതായി ദിഗ്‌വേഷ് അമ്പയറെ അറിയിച്ചു. എന്നാല്‍, ഋഷഭ് പന്ത് അപ്പീല്‍ പിന്‍വലിച്ചു. അതോടെ ജിതേഷ് ക്രീസില്‍ തുടര്‍ന്നു. ദിഗ്‌വേഷിന്‍റെ മങ്കാദിംഗില്‍ ഗാലറിയില്‍ വിരാട് കോഹ്‌ലി കലിപൂണ്ടതും പന്ത് അപ്പീല്‍ പിന്‍വലിച്ചതോടെ ആര്‍സിബി ആരാധകര്‍ ആഹ്ലാദത്തിലായതും ഇതിനിടയിലെ കാഴ്ചകള്‍.

ഐപിഎല്‍ 2019 സീസണില്‍ ജോസ് ബട്‌ലറിനെ മങ്കാദിംഗിലൂടെ പുറത്താക്കിയ ആര്‍. അശ്വിന്‍, ലക്‌നോ ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ വിമര്‍ശിച്ചു. തന്‍റെ കളിക്കാരെ വിശ്വാസത്തിലെടുക്കുകയാണ് ഒരു ക്യാപ്റ്റന്‍ ആദ്യം ചെയ്യേണ്ടതെന്ന് അശ്വിന്‍ വ്യക്തമാക്കി.

മങ്കാദിംഗ് നിയമം

ബൗളര്‍ പന്ത് എറിയാന്‍ എത്തുമ്പോള്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലെ ബാറ്റര്‍ ക്രീസില്‍ ഉണ്ടായിരിക്കണം എന്നാണ്. ക്രീസില്‍ ഇല്ലാത്ത പക്ഷം വിക്കറ്റ് തെറിപ്പിച്ച് റണ്ണൗട്ടാക്കാം. മങ്കാദിംഗ് എന്നാണ് ഇത്തരം ഔട്ട് അറിയപ്പെടുന്നത്. ബൗളര്‍ ബൗളിംഗ് ആക്‌ഷന്‍റെ പാരമ്യത്തില്‍ എത്തരുതെന്നു മാത്രമേ ഐപിഎല്‍, എംസിസി നിയമങ്ങള്‍ അനുശാസിക്കുന്നുള്ളൂ.

പോപ്പിംഗ് ക്രീസുവരെ എത്തിയശേഷമാണ് ദിഗ്‌വേഷ് മങ്കാദിംഗ് നടത്തിയതെന്ന വിചിത്രമായ വാക്കുകള്‍ തേര്‍ഡ് അമ്പയറില്‍നിന്നുണ്ടായി എന്നതും ശ്രദ്ധേയം..!