കോട്ടയം: നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ കല്ലറയിൽ എത്തി പുഷ്പാർച്ചന നടത്തി. ചാണ്ടി ഉമ്മൻ എംഎൽഎ, ഫ്രാൻസിസ് ജോർജ് എംപി, മുതിർന്ന നേതാവ് കെ.സി. ജോസഫ്, ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ് തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

തന്‍റെ പിതാവിനൊപ്പം ഏറെക്കാലം പ്രവർത്തിച്ച ഉമ്മൻ ചാണ്ടി തനിക്ക് പിതൃതുല്യനായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ഓർമ്മകളെപ്പോഴും തനിക്കൊപ്പമുണ്ടെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

എൽഡിഎഫ് സർക്കാരിന്‍റെ ദുർഭരണവും നിലമ്പൂരിനോടുള്ള അവഗണനയും വോട്ടായി മാറുമെന്നും യുഡിഎഫ് പ്രചാരണ രംഗത്ത് ഒരുപാട് മുന്നിലാണെന്നും അദ്ദേഹം പ്രതികരിച്ചു.

പി.വി. അൻവർ വിഷയത്തിൽ യുഡിഎഫ് നേതൃത്വം പ്രതികരണം നടത്തും. എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർഥിയായി വരുന്നതിനെയും അദ്ദേഹം സ്വാഗതം ചെയ്തു. മികച്ച സ്ഥാനാർഥി എതിരേ വരുമ്പോഴാണ് പ്രവർത്തിക്കാൻ ആവേശം കൂടുന്നതെന്നും സർക്കാരിനെതിരായ വിധിയെഴുത്തായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മാറുമെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു.