തിരുവനന്തപുരം: പി.വി. അൻവറുമായി സന്ദർശനം നടത്തിയതിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പരസ്യമായി തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

രാഹുൽ, അൻവറിനെ കണ്ടത് പാർട്ടി ചുമതലപ്പെടുത്തിയിട്ടല്ല. രാഹുൽ ചെയ്തത് തെറ്റാണ്. അൻവറിനെ കാണാൻ പാടില്ലായിരുന്നു. അനുനയത്തിന് ജൂനിയർ എംഎൽഎയെ ആരെങ്കിലും ചുമതലപ്പെടുത്തുമോയെന്നും സതീശൻ ചോദിച്ചു.

നേതൃത്വത്തിന്‍റെ അറിവില്ലാതെയാണ് അന്‍വറിനെ രാഹുല്‍ കണ്ടത്. പി.വി. അന്‍വറിന്‍റെ മുമ്പില്‍ യുഡിഎഫ് വാതിലടച്ചതാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

രാഹുല്‍ എനിക്ക് സഹോദരനെ പോലെയാണ്. അദ്ദേഹത്തെ വ്യക്തിപരമായി ശാസിക്കും. എന്നാല്‍, സംഘടനാപരമായി വിശദീകരണം ചോദിക്കാന്‍ താനാളല്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.