കൊച്ചി: മാസപ്പടി ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിയുടെ വാദങ്ങൾക്കെതിരേ ഹൈക്കോടതിയിൽ മറുപടി സത്യവാംഗ്മൂലം നൽകി ഹർജിക്കാരൻ. മുഖ്യമന്ത്രി കോടതിയിൽ നൽകിയ മറുപടി അധികാര ദുർവിനിയോഗവും അഴിമതിയും മറയ്ക്കുന്നതാണെന്ന് ഹർജിക്കാരനായ എം.ആർ.അജയൻ ചൂണ്ടിക്കാട്ടി.

അധികാര ദുര്‍വിനിയോഗം ചോദ്യം ചെയ്തുള്ള ഹർജി പൊതുതാത്പര്യത്തിന്‍റെ പരിധിയിൽ വരും. അധികാര ദുര്‍വിനിയോഗത്തിന് നിയമപരമായ പരിരക്ഷ ആവശ്യപ്പെടാനാവില്ല. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ക്ക് വ്യക്തിപരമായി മറുപടി നല്‍കാന്‍ ബാധ്യതയുണ്ട്. മാസപ്പടി ഇടപാടിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നും സത്യവാംഗ്മൂലത്തിൽ പറയുന്നു.

സേവനം നല്‍കാതെയാണ് എക്‌സാലോജിക്കിന് സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയതെന്ന് ഹർജിക്കാരൻ ആരോപിച്ചു. രേഖകളും സാക്ഷിമൊഴികളും എതിര്‍കക്ഷികള്‍ ഇതുവരെ നിയമപരമായി ചോദ്യം ചെയ്തിട്ടില്ലെന്നും സത്യവാംഗ്മൂലത്തിലുണ്ട്. തനിക്ക് രാഷ്ട്രീയമായ അജണ്ടയില്ലെന്നും ഹർജിക്കാരൻ അവകാശപ്പെട്ടു.