കാസര്‍ഗോഡ്: കേരള ഹൗസിംഗ് ബോര്‍ഡ് കാസര്‍ഗോഡ് ഡിവിഷനിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് കേസ്. അസി. സെക്രട്ടറിയായിരുന്ന ഇ.എം. ശാന്തകുമാരി, അസി. എക്സിക്യൂട്ടീവ് എന്‍ജിനിയറായിരുന്ന ടി.പി. യൂസഫ്, അസി. സെക്രട്ടറിയായിരുന്ന സരസ്വതിഅമ്മ, അസി. എന്‍ജിനിയറായിരുന്ന എ. രാധാകൃഷ്ണന്‍, ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്‌സ്മാനായിരുന്ന പി. സുഗതന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കേരള സംസ്ഥാന ഭവന നിര്‍മാണബോര്‍ഡിന്‍റെ കാസര്‍ഗോഡ് ഇന്ദിരാനഗറിലുള്ള ഡിവിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഭവനവായ്പ അനുവദിക്കുന്നതില്‍ ക്രമക്കേട് നടത്തിയതായി ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു.

നിര്‍മാണം പൂര്‍ത്തിയാകാത്ത വീടുകള്‍ക്ക് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി വ്യക്തികള്‍ക്ക് ഭവനവായ്പ പൂര്‍ണമായും അനുവദിക്കുകയും ഈ വായ്പ സ്വീകരിച്ചവര്‍ വായ്പ തിരിച്ചടയ്ക്കാത്തത് വഴി ബോര്‍ഡിന് 1,22,56,026 രൂപയുടെ നഷ്ടം സംഭവിച്ചതായും ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു.

ഇതിനെതുടര്‍ന്ന് ബോര്‍ഡിന് നഷ്ടം സംഭവിച്ചതില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.