തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പിആര്‍ ടീമിന്‍റെ ശമ്പളം വര്‍ധിപ്പിച്ചു. അഞ്ച് ശതമാനത്തിന്‍റ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, സോഷ്യല്‍ മീഡിയ എന്നിവ കൈകാര്യം ചെയ്യുന്ന 12 ജീവനക്കാര്‍ക്കാണ് ശമ്പള വര്‍ധന.

1,200 രൂപ മുതല്‍ 3,750 രൂപ വരെയാണ് വര്‍ധന. നേരത്തെ സി-ഡിറ്റില്‍ നിന്നാണ് ജീവനക്കാരെ പിആര്‍ ടീമിലേക്ക് നിയമിച്ചത്. മുന്‍പ് സി-ഡിറ്റ് ആയിരുന്നു ഇവര്‍ക്ക് ശമ്പളം നല്‍കി വന്നിരുന്നത്. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമായിരുന്നെങ്കിലും നിരവധി തവണ കരാര്‍ പുതുക്കി നല്‍കി. നിലവില്‍ പിആര്‍ഡി മുഖേനയാണ് ഇവര്‍ക്ക് ശമ്പളം നല്‍കുന്നത്.

മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ പ്രചാരണത്തിന് കോടിക്കണക്കിന് രൂപ പൊതുഖജനാവില്‍ നിന്നും വിനിയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണ് ശമ്പള വര്‍ധന.