ലണ്ടൻ: കന്നി ലോകകപ്പിൽ മുത്തമിട്ട് പ്രോട്ടീസ്. 2025 ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക കന്നിക്കിരീടം സ്വന്തമാക്കിയത്. സ്കോർ: ഓസ്ട്രേലിയ- 212-10, 207-10; ദക്ഷിണാഫ്രിക്ക- 138-10, 285-5.

എയ്ഡൻ മാക്രത്തിന്‍റെ സെഞ്ചുറി കരുത്തിലാണ് ദക്ഷിണാഫ്രിക്ക കപ്പുയർത്തിയത്. തെംബ ബൗമയുടെ അർധസെഞ്ചുറിയും ദക്ഷിണാഫ്രിക്കയ്ക്ക് നിർണായകമായി. മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ എയ്ഡന്‍ മാക്രത്തിനൊപ്പം ചേര്‍ന്നു ക്യാപ്റ്റന്‍ തെംബ ബൗമ നടത്തിയ പ്രതിരോധമായിരുന്നു ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്കു യു ടേണിലൂടെ തിരിച്ചെത്താന്‍ സഹായിച്ചത്.

ആദ്യ ഇന്നിംഗ്‌സില്‍ 212നും രണ്ടാം ഇന്നിംഗ്‌സില്‍ 207നും പുറത്തായ ഓസ്‌ട്രേലിയ മുന്നില്‍വച്ച 282 റണ്‍സിന്‍റെ വിജയ ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. മാക്രം 207 പന്തിൽ 14 ഫോറുകളുടെ അകന്പടിയോടെ 136 റണ്‍സാണ് അടിച്ചെടുത്തത്. ബൗമ 134 പന്തുകളിൽനിന്നും 66 റണ്‍സും നേടി.

വിയാൻ മുൾഡർ 27 റണ്‍സും ഡേവിഡ് ബെഡിംഗ്ഹാം പുറത്താകാതെ 21 റണ്‍സും നേടി. ഒന്നാം ഇന്നിംഗ്‌സില്‍ വെറും 138നു പുറത്തായ ദക്ഷിണാഫ്രിക്കയുടെ തിരിച്ചുവരവാണ് രണ്ടാം ഇന്നിംഗ്സിൽ കാണാനായത്. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി.