ന്യൂഡൽഹി: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്രതിരിക്കും. കാനഡയിലെ ആൽബർട്ടയിൽ 16, 17 തീയതികളിൽ നടക്കുന്ന ഉച്ചകോടിക്കു പുറമേ സൈപ്രസ്, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളും മോദി സന്ദർശിക്കും.

ഇന്ന് സൈപ്രസിലെത്തുന്ന മോദി സൈപ്രസ് പ്രസിഡന്‍റ് നിക്കോസ് ക്രിസ്റ്റോഡൗലിഡിസുമായി ചർച്ച നടത്തും. ലിമാസോളിൽ വ്യവസായ പ്രമുഖരെയും പ്രധാനമന്ത്രി കാണും. തുടർന്ന് ജി 7 ഉച്ചകോടിക്കായി കാനഡയിലേക്കു തിരിക്കും.

ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷം ജി 7 ഉച്ചകോടിയിൽ ചർച്ചാവിഷയമാകും. ചര്‍ച്ചയിലൂടെ സംഘര്‍ഷം തീര്‍ക്കണമെന്ന ഇന്ത്യൻ നിലപാട് ഉച്ചകോടിയിലും പ്രധാനമന്ത്രി ആവർത്തിക്കും.

ഇതോടൊപ്പം പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കും. ഉച്ചകോടിക്കിടെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി മോദി കൂടിക്കാഴ്ച നടത്തും.