ദുബായി: 2025 - 27 സീസൺ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്‍റെ മത്സരക്രമം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടു. 17ന് ആരംഭിക്കുന്ന ശ്രീലങ്ക - ബംഗ്ലാദേശ് പരമ്പരയോടെയാണ് ചാമ്പ്യൻഷിപ്പിനു തുടക്കമാകുക.

20ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെ ഇന്ത്യയുടെ മത്സരങ്ങൾക്കും തുടക്കമാകും. ഇന്ത്യ ഈ സീസണിൽ 18 ടെസ്റ്റുകളാണ് കളിക്കുക. ഇതിൽ ഒമ്പത് വീതം ഹോം എവേ മത്സരങ്ങളാണ്. വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളോടാണ് ഇന്ത്യ നാട്ടിൽ കളിക്കുന്നത്.

ഇംഗ്ലണ്ട്, ശ്രീലങ്ക, ന്യൂസീലൻഡ് ടീമുകളുമായിട്ടാണ് എവേ മത്സരങ്ങൾ. ഓസ്‌ട്രേലിയയാണ് കൂടുതൽ മത്സരം കളിക്കുന്ന ടീം. 22 ടെസ്റ്റുകളാണ് ടീമിനുള്ളത്. ഇംഗ്ലണ്ടിന് 21 ടെസ്റ്റുകളുണ്ട്. നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്ക 14 ടെസ്റ്റുകളിലാണ് കളിക്കുന്നത്.

പാക്കിസ്ഥാനെതിരെ ഒക്ടോബറിലാണ് അവരുടെ ആദ്യമത്സരം. ഒമ്പത് ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.