മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെ‌ടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് കോൺഗ്രസ് നേതാവ് വി.വി.പ്രകാശിന്‍റെ വീട്ടിലെത്തി. വി.വി.പ്രകാശ് പൊതുപ്രവർത്തന രംഗത്ത് പ്രത്യേക ശൈലിയുള്ള ആളാണെന്ന് സ്വരാജ് പറഞ്ഞു.

വി.വി.പ്രകാശിന്‍റെ വീടിനടുത്ത് തെരഞ്ഞെടുപ്പ് പരിപാടിക്ക് വന്നപ്പോൾ അദ്ദേഹത്തിന്‍റെ കുടുംബത്തെ സന്ദർശിക്കുകയായിരുന്നു. തന്‍റെ സന്ദർശനം ഏതെങ്കിലും ചർച്ചയ്ക്ക് ഉള്ളതല്ല. വളരെ അടുപ്പം ഉള്ളവരോട് വോട്ട് ചോദിക്കാറില്ല. താൻ അങ്ങനെ എന്തെങ്കിലും പറഞ്ഞ് ആർക്കെങ്കിലും തലവേദന ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സ്വരാജ് സന്ദർശനത്തിന് ശേഷം പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വി.വി.പ്രകാശ് പി.വി.അൻവറിനോട് പരാജയപ്പെട്ടിരുന്നു. പ്രകാശ് തോൽക്കാൻ കാരണം ആര്യാടൻ ഷൗക്കത്ത് പാലം വലിച്ചതുകൊണ്ടാണെന്ന ആരോപണം ശക്തമാണ്.

ആര്യാടൻ ഷൗക്കത്ത് വി.വി.പ്രകാശിന്‍റെ കുടുംബത്തെ കാണാത്തത്തും മണ്ഡലത്തിൽ ചർച്ചയാണ്. ഇതിനിടെയാണ് സ്വരാജ് പ്രകാശിന്‍റെ കുടുംബത്തെ കാണാനെത്തിയത്.