ലാഭമെടുപ്പിൽ കാലിടറി സ്വർണം; ഒറ്റയടിക്ക് ഇടിഞ്ഞത് 840 രൂപ
Tuesday, June 17, 2025 11:31 AM IST
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വര്‍ണവിലയില്‍ ഇടിവ്. പവന് 840 രൂപയുടെയും ഗ്രാമിന് 105 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9,200 രൂപയിലും പവന് 73,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 85 രൂപ കുറഞ്ഞ് 7,550 രൂപയിലെത്തി.
സംസ്ഥാനത്ത് തുടർച്ചയായ നാലുദിവസത്തെ കുതിപ്പിനു ശേഷം തിങ്കളാഴ്ചയാണ് സ്വർണവില സർവകാല റിക്കാർഡിൽ നിന്നു താഴേക്കിറങ്ങിയത്. ശനിയാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. തുടർന്ന്, തിങ്കളാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞവാരം രാജ്യാന്തരവില കുതിച്ചുയർന്നതോടെയാണ് കേരളത്തിൽ കഴിഞ്ഞയാഴ്ച സ്വർണവില സർവകാല റിക്കാർഡിലെത്തിയത്.
എന്നാൽ, രാജ്യാന്തര വില ഇന്ന് ഔൺസിന് 3,402 ഡോളറിൽ നിന്ന് 3,378 ഡോളറിലേക്ക് വീഴുകയും ഡോളറിനെതിരെ രൂപ അഞ്ചുപൈസ ഉയർന്ന് 86.01ൽ വ്യാപാരം ആരംഭിച്ചതും കേരളത്തിൽ സ്വർണവില കുറയാൻ സഹായിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെ വൻ മുന്നേറ്റം മുതലെടുത്ത് ഗോൾഡ് ഇടിഎഫ് നിക്ഷേപങ്ങളിൽ ലാഭമെടുപ്പ് തകൃതിയായതും രാജ്യാന്തര വിലയെ പിന്നോട്ട് നയിച്ചു.