തിരുവനന്തപുരം: കര്‍ഷകര്‍ക്ക് സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള പിഎം കുസൂം പദ്ധതിയില്‍ വന്‍ വെട്ടിപ്പ് നടന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അനര്‍ട്ട് നടത്തിയതില്‍ 100 കോടിയുടെ അഴിമതിയുണ്ടെന്നും വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് ഇതില്‍ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

172 കോടി രൂപ നബാര്‍ഡില്‍നിന്ന് വായ്പയെടുത്ത് നടപ്പാക്കാന്‍ തീരുമാനിച്ച പദ്ധതിയില്‍ അടിമുടി ദുരൂഹതയും അഴിമതിയുമുണ്ടെന്നാണ് ആരോപണം. അനര്‍ട്ട് സിഇഒയും മന്ത്രിയും ചേര്‍ന്ന് അഴിമതി നടത്തി. അഞ്ച് കോടിക്ക് മാത്രം ടെന്‍ഡര്‍ വിളിക്കാന്‍ അധികാരമുള്ള സിഇഒ 240 കോടിക്ക് ടെന്‍ഡര്‍ വിളിച്ചത് എങ്ങനെയെന്നും ചെന്നിത്തല ചോദിച്ചു.

വൈദ്യുതമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് ക്രമക്കേട് നടന്നത്. അനര്‍ട്ട് സിഇഒയുടെ നിയമനത്തിലും കള്ളക്കളിയുണ്ട്. സംഭവത്തില്‍ നിയമസഭാ സമിതി അന്വേഷണം നടത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.