മകൻ പിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു
മകൻ പിതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു
Wednesday, November 29, 2023 9:31 PM IST
ചാത്തന്നൂർ: വയോധികനായ പിതാവിനെ ഓട്ടോറിക്ഷാ ഡ്രൈവറായ മകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു.പരവൂർ കോട്ടപ്പുറം ഐക്കരംകുഴി തെക്കേകല്ലും പുറത്ത് വീട്ടിൽ ശ്രീനിവാസനെ (85)യാണ് മകൻ അനിൽകുമാർ (52) കൊലപ്പെടുത്തിയത്. പരവൂർ നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ അനിൽ കുമാറിനെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു.

ഇയാൾ നിരന്തരം അച്ഛനുമായി വഴക്ക് ഉണ്ടാക്കാറുണ്ടെന്നു പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസവും സംഭവം നടക്കുന്നതിനു മുൻപും വഴക്ക് നടന്നു. അടിപിടിക്കിടയിൽ കൈയിൽ കരുതിയിരുന്ന പെട്രോൾ, കിടപ്പുമുറിയിൽ വിശ്രമിക്കുകയായിരുന്ന ശ്രീനിവാസന്‍റെ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഇന്ന് രാവിലെ11 ഓടെയായിരുന്നു കൊലപാതകം. സംഭവ സമയം ശ്രീനിവാസന്‍റെ ഭാര്യയും അയൽപക്കത്തെ മറ്റൊരു സ്ത്രീയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അഗ്നി രക്ഷാ സേനയേയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു.

അവർ എത്തിയപ്പോഴേക്കും തീ ആളിപ്പടർന്ന് ശ്രീനിവാസൻ മരിച്ചിരുന്നു. പ്രതിയെ സംഭവ സ്ഥലത്തു നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

അനിൽ കുമാറിന്‍റെ മകന് വിദേശത്ത് പോയി പഠനം നടത്താൻ പണം കൊടുക്കാത്തതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അനിൽകുമാർ പോലീസിനോട് പറഞ്ഞു. പ്രതിക്ക് മാനസിക വിഭ്രാന്തിയുള്ളതായി നാട്ടുകാരിൽ ചിലർ പറഞ്ഞു.

ഫൊറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തിയശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഭാര്യ വസുമതി. മറ്റു മക്കൾ : ലില്ലി, സുനിൽ കുമാർ.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<