എറണാകുളം: വാഴക്കുളത്ത് പോലീസ് ആണെന്ന വ്യാജേന ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും പണം തട്ടിയെടുത്ത സംഭവത്തിൽ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ അടക്കം നാല് പേർ പിടിയിൽ. പെരുമ്പാവൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥൻ സലീം യൂസഫ്, ആലുവയിലെ എക്സൈസ് ഉദ്യോഗസ്ഥൻ സിദ്ധാർഥൻ, മണികണ്ഠൻ ബിലാൽ, ജിബിൻ എന്നിവരാണ് പിടിയിലായത്.

വാഴക്കുളം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ അതിഥി തൊഴിലാളി ക്യാമ്പിൽ എത്തി പോലീസ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. 56,000 രൂപയും നാല് മൊബൈൽ ഫോണുകളും ആണ് പ്രതികൾ തട്ടിയെടുത്തത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. ആസാം സ്വദേശിയായ ജോഹിറുലിന്‍റെ പരാതിയിലാണ് അറസ്റ്റ്. ഉദ്യോഗസ്ഥർ തൊഴിലാളികളെ ക്രൂരമായി ഉപദ്രവിച്ചതായും പരാതിയിലുണ്ട്.