മലപ്പുറം: വാഹനപരിശോധന എല്ലാ തെരഞ്ഞെടുപ്പിലും നടക്കുന്നതാണെന്നും അത് അപമാനിക്കലോ അവഹേളിക്കലോ ആയി കരുതേണ്ടതില്ലെന്നും സിപിഎം പിബി അംഗം എ. വിജയരാഘവൻ. പരിശോധനകൾ സാധാരണ നിലയിൽ നടക്കുന്നതാണ്. നാട്ടുനടപ്പ് പോലെ സ്ഥിരമായി തെരഞ്ഞെടുപ്പിൽ കാണുന്ന കാര്യമാണ് പരിശോധനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.കെ. ബിജുവിന്‍റെയും കെ. രാധാകൃഷ്ണന്‍റെയും അബ്ദുൾ വഹാബിന്‍റെയും വാഹനം പരിശോധിച്ചിട്ടുണ്ട്. അത് അവഹേളനമായി കാണുന്നില്ല. രാഹുലും ഷാഫിയും ന്യൂജൻ കോൺഗ്രസാണ്.

കോൺഗ്രസ് നേതാക്കളുടെ പ്രതികരണം പ്രായത്തിന്‍റെ പക്വതയില്ലായ്മയായി കണ്ടാൽ മതി. ചെറുപ്പക്കാരായ കോൺഗ്രസ് ജനപ്രതിനിധികൾ ഊർജസ്വലത കൂടി കാണിച്ചതാണ്. അതിൽ അസ്വാഭാവികതയില്ല. അവർ എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കേണ്ടത് അവർ തന്നെയാണ്. പാലക്കാട് നിന്നും നിലമ്പൂരിലേക്ക് ഒരുപാട് ദൂരം ഉണ്ടെന്നും വിജയരാഘവൻ ചൂണ്ടിക്കാട്ടി.