ജയ്പുർ: വിനോദസഞ്ചാരിയായ ഫ്രഞ്ച് യുവതി മാനഭംഗത്തിനിരയായി. പ്രതി ഒളിവിലാണ്. ടൈഗർ ഹില്ലിൽ ഗ്രീക്ക് ഫാം കഫേയിൽ പാർട്ടിയിൽ പങ്കെടുത്തശേഷം യുവതിയെ പ്രതി സുഖേറിലെ അപ്പാർട്ട്മെന്‍റിലേക്കു കൂട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണു പരാതി.

ഡൽഹിയിൽനിന്ന് ജൂൺ 22നാണ് യുവതി അംബാമാതയിലെത്തി ഹോട്ടലിൽ മുറിയെടുത്തത്. പ്രതി സിദ്ധാർഥാണെന്നു തിരിച്ചറിഞ്ഞെങ്കിലും കൃത്യത്തിനുശേഷം ഇയാൾ ഒളിവിൽപോയിരുന്നു.

യുവതിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കിയശേഷം മൊഴിയെടുത്തു.