മാഡ്രിഡ്: കാറപകടത്തിൽ പോര്‍ച്ചുഗൽ ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ടയ്ക്ക് (28) ദാരുണാന്ത്യം. വടക്കു-പടിഞ്ഞാറൻ സ്പെയിനിലെ സമോറയിലുണ്ടായ അപകടത്തിൽ ജോട്ടയുടെ സഹോദനും ഫുട്ബോൾ താരവുമായ ആന്ദ്രെ സിൽവയും മരിച്ചു. കാറിൽ ഇരുവരും മാത്രമാണ് ഉണ്ടായിരുന്നത്.

ദിവസങ്ങൾക്കു മുൻപാണ് ദീർഘകാല പങ്കാളിയായ റൂത്ത് കാർഡോസോയെ ജോട്ട വിവാഹം ചെയ്തത്. ഇതിന്‍റെ ചിത്രങ്ങൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇരുവർക്കും മൂന്നു കുട്ടികളുമുണ്ട്. 1996-ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട പാക്കോസ് ഡി ഫെരേരയുടെ യൂത്ത് അക്കാദമിയിലൂടെയാണ് കളി ജീവിതം ആരംഭിച്ചത്.

2016-ല്‍ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്‌സിലെത്തി. 2020-ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്.