ഗിന്നസിലേക്ക് 918 കിലോഗ്രാം കിച്ചടി
Sunday, November 5, 2017 12:11 AM IST
സെലിബ്രിറ്റികളായ പാചകവിദഗ്ധരുടെ കൈപ്പുണ്യത്തിൽ ഇന്ത്യാ ഗേറ്റിനു സമീപം തയാറാക്കിയത് 918 കിലോഗ്രാം കിച്ചടി. വെള്ളിയാഴ്ച ആരംഭിച്ച വേൾഡ് ഫുഡ് ഇന്ത്യ പരിപാടിയുടെ ഭാഗമായായിരുന്നു കിച്ചടി തയാറാക്കിയത്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡിലേക്കുള്ള പ്രവേശത്തിനുകൂടി വേണ്ടിയാണ് ഈ പരന്പരാഗത വിഭവം തയാറാക്കിയത്.
പ്രമുഖ പാചകവിദഗ്ധനായ സഞ്ജീവ് കപൂറിന്‍റെ നേതൃത്വത്തിലായിരുന്നു പാകം ചെയ്യൽ. കിച്ചടിയെ ലോകത്തിനു മുന്നിൽ ഉയർത്തി ഇന്ത്യൻ വിഭവങ്ങളുടെ പ്രശസ്തി വർധിപ്പിക്കുകയാണ് ഈ ഉദ്യമത്തിനു പിന്നിലെന്ന് കപൂർ പറഞ്ഞു.

കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രി ഹർസിമ്രത് കൗർ ബാദൽ, സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി, ബാബാ രാംദേവ് എന്നിവർക്കൊപ്പം നിരവധി പാചകവിദഗ്ധരും കിച്ചടി പാകം ചെയ്യുന്നതിനു സാക്ഷ്യംവഹിച്ചു.

ഏഴടി വ്യാസമുള്ള പാത്രത്തിൽ ചെറു തീയോടുകൂടിയായിരുന്നു കിച്ചടി തയാറാക്കിയത്. 1000 ലിറ്റർ ശേഷിയുണ്ട് ഈ പാത്രത്തിന്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ 10,000 പേർക്ക് കിച്ചടി വിതരണം ചെയ്തു. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിൽനിന്നുള്ള വിവിധ ഭക്ഷണങ്ങൾ ഉൾപ്പെട്ട വേൾഡ് ഫുഡ് ഇന്ത്യ പരിപാടി ഇന്ന് അവസാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.