വീടിലും ലാഭം വിമാനം; വിദ്യാര്‍ഥിയുടെ അപാര ബുദ്ധി
Tuesday, February 20, 2024 11:44 AM IST
മറ്റൊരു സംസ്ഥാനത്തേക്കും രാജ്യത്തേക്കുമൊക്കെ പോയി പഠിക്കുന്നത് ഇക്കാലത്ത് സാധാരണ കാര്യമാണല്ലൊ. പലരും സ്റ്റുഡന്‍റ് വിസയുമൊക്കെ തരപ്പെടുത്തി ഇത്തരത്തില്‍ ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കാറുണ്ട്.

ഇവരൊക്ക ആ നാട്ടില്‍ ഒരു താമസ സൗകര്യം കണ്ടെത്തിയാകും പോവുക. ആ ചെലവ് മറികടക്കാന്‍ പലരും പാര്‍ട്ട് ടൈം ജോലികളും ചെയ്യും.

ഇപ്പോഴിതാ മറുനാട്ടില്‍ വാടകയ്ക്ക് താമസിക്കുന്നതിലും ലാഭമാണ് വിമാനത്തില്‍ പോയി വരുന്നതെന്ന് പറയുകയാണ് ഒരു വിദ്യാര്‍ഥി. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാല (യുബിസി) വിദ്യാര്‍ഥിയായ ടിം ചെന്‍ ആണ് ഇക്കാര്യം പറയുന്നത്.

കാല്‍ഗറിയിലെ താമസക്കാരനായ ടിം ചെന്‍ തന്‍റെ കോളജിലേക്ക് വിമാനത്തില്‍ പോയി വരികയാണത്രെ ചെയ്യാറ്. യുബിസി നിലനില്‍ക്കുന്ന വാന്‍കൂവറില്‍ വീട്ടുവാടക വളരെ കൂടുതലാണത്രെ.

വാന്‍കൂവറിലെ ഒരു കിടപ്പുമുറി അപ്പാര്‍ട്ട്‌മെന്‍റിന്‍റെ വാടക ഏകദേശം 2,100 ഡോളര്‍ (1,74,358) ചെലവാകും. എന്നാല്‍ ടിമ്മിന് ആഴ്ചയില്‍ രണ്ടുദിവസം മാത്രമാണ് ക്ലാസ് ഉള്ളത്. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഫ്ലെെറ്റ് പിടിച്ചാല്‍ ചെലവ് പ്രതിമാസം 1,200 ഡോളര്‍ (99,631 രൂപ) മാത്രമാണത്രെ വരിക.

അതിനാല്‍ ടിം എയര്‍ കാനഡയില്‍ പകല്‍ പറക്കും. രാത്രി മടങ്ങും. തന്‍റെ കഥ ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ നിരവധിപേര്‍ അഭിപ്രായങ്ങളുമായി എത്തി.

ചില ഉപയോക്താക്കള്‍ അദ്ദേഹത്തിന്‍റെ തീരുമാനത്തെ "ബുദ്ധിപരം' എന്ന് വിശേഷിപ്പിച്ചു. എന്നാല്‍ പതിവ് വിമാന യാത്രകള്‍ വളരെ തിരക്കേറിയതും സമയമെടുക്കുന്നതുമാണെന്നാണ് മറ്റ് പലര്‍ക്കും തോന്നിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.