എവിടെ പ്രശ്നമുണ്ടോ, അവിടെ ബൈക്കിൽ "പറന്നെത്തും' ദുബായ് പോലീസ്
Wednesday, November 21, 2018 2:53 PM IST
കുറ്റവാളികളെ പറന്നു ചെന്ന് പിടിക്കുവാനും അടിയന്തര സന്ദർഭങ്ങളിൽ സ്ഥലങ്ങളിൽ ഉടനടി എത്തുവാനുമുള്ള സാങ്കേതിക വിദ്യയുമായി ദുബായ് പോലീസ്. പറക്കുവാൻ സാധിക്കുന്ന ബൈക്കാണ് ഇതിനായി ഉപയോഗിക്കുന്നത്. കാഴ്ചയിൽ ബൈക്കിനോടും ഡ്രോണിനോടും സാമ്യം ഉണ്ട്.

കാലിഫോർണിയയിലെ സ്റ്റാർട്ട് അപ്പ് കമ്പനിയായ ഹോവർസർഫാണ് ഇത്തരമൊരു സാങ്കേതിക വിദ്യ വികസിപ്പിക്കുന്നത്. സ്കോർപിയൻ 3 എന്നാണ് ഈ ബൈക്കിന്‍റെ പേര്. നാല് പ്രൊപ്പല്ലറുകൾ ഈ ബൈക്കിനുണ്ട്. ഈ ബൈക്കുകൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനത്തിലാണ് പോലീസ് ഉദ്യോഗസ്ഥരിപ്പോൾ.



കഴിഞ്ഞ വർഷത്തെ ജിറ്റക്സിൽ ബൈക്കിന്‍റെ മോഡൽ പ്രദർശിപ്പിച്ചിരുന്നു. ഡ്രോണ്‍ മോഡിൽ 40 മിനിട്ട് ഈ ബൈക്ക് പറത്തുവാൻ സാധിക്കും. ബാറ്ററി ഉപയോഗിച്ചാണ് ഈ പറക്കും സ്കൂട്ടർ പ്രവർത്തിപ്പിക്കുന്നത്.

16 അടി ഉയരത്തിൽ പറക്കുവാൻ ഈ ബൈക്കുകൾക്കു സാധിക്കും. 114 കിലോ ഭാരമുള്ള ഈ ബൈക്കിന്‍റെ വില ഒരുകോടി രൂപയാണ്. ബൈക്കിന് രണ്ട് മീറ്റർ നീളമുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.