റേഞ്ചർബോട്ട്: പവിഴപ്പുറ്റുകളുടെ കാവൽക്കാരൻ
Monday, September 3, 2018 7:44 PM IST
ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് തിട്ടകളുടെ ശൃംഖലയാണ് ഗ്രേറ്റ് ബാരിയർ റീഫ്. വടക്കുകിഴക്കൻ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിന്‍റെ തീരത്താണ് ഇവ വ്യാപിച്ചുകിടക്കുന്നത്. 2,900 പവിഴപ്പുറ്റുകളും 900 ദ്വീപുകളും ഉൾപ്പെട്ട് 3000 കിലോമീറ്റർ നീണ്ടുകിടക്കുന്ന ഗ്രേറ്റ് ബാരിയർ റീഫിന്‍റെ വിസ്തീർണം 3,44,400 ചതുരശ്ര കിലോമീറ്ററാണ്.

ജീവജാലങ്ങൾ ചേർന്ന് നിർമിച്ച ഈ ഭൂഭാഗം യുനെസ്കോയുടെ പൈതൃകപ്പട്ടികയിലുണ്ട്. സമീപകാലത്ത് ഇവിടത്തെ പവിഴപ്പുറ്റുകൾക്ക് നാശം സംഭവിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബാരിയർ റീഫിന്‍റെ നാശത്തിനു കാരണമാകുന്ന നക്ഷത്രമത്സ്യങ്ങളെ തുരത്താനുള്ള ശ്രമം ഓസ്ട്രേലിയ തുടങ്ങിക്കഴിഞ്ഞു. ഇതിനായി വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാൻ കഴിയുന്ന റോബട്ടിനെ നിയോഗിച്ചു. ഗൂഗിളിന്‍റെ ഗ്രാന്‍റ് ഉപയോഗിച്ച് ക്വീൻസ്‌ലൻഡ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി വികസിപ്പിച്ചെടുത്ത റോബട്ടിന് റേഞ്ചർബോട്ട് എന്നാണ് പേരു നല്കിയിരിക്കുന്നത്.



എട്ടു മണിക്കൂർ നേരത്തേക്ക് പ്രവർത്തിക്കാൻ കഴിയുന്ന ബാറ്ററിയാണ് റോബട്ടിനുള്ളത്. പവിഴപ്പുറ്റുകൾ നിരീക്ഷിക്കാനും മാപ് തയാറാക്കാനുമുള്ള പ്രത്യേക കഴിവ് ഇതിനുണ്ട്. ലോകത്തിലെ ആദ്യ അണ്ടർവാട്ടർ റോബോട്ടിക് നാവിഗേഷൻ സിസ്റ്റമാണിതെന്ന് യൂണിവേഴ്സിറ്റി അവകാശപ്പെട്ടു. പവിഴപ്പുറ്റുകൾക്കുവേണ്ടി മാത്രം വികസിപ്പിച്ചെടുത്തത് എന്ന പ്രത്യേകതയുമുണ്ട്.
പവിഴപ്പുറ്റുകളുടെ നിരീക്ഷണത്തിനും നക്ഷത്രമത്സ്യങ്ങളെ തുരത്തുന്നതിനുമൊപ്പം വെള്ളത്തിന്‍റെ നിലവാരം, ശല്യക്കാരായ ജീവികൾ, മലിനീകരണം, എക്കൽ എന്നിവകൂടി നിരീക്ഷിക്കാൻ റേഞ്ചർബോട്ടിനു കഴിയും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.