"കൊള്ളക്കാരൻ' ദിനോസറും ഉണ്ടായിരുന്നു!
Sunday, October 29, 2017 8:01 PM IST
ഫോസിൽ ശാസ്ത്രജ്ഞർക്ക് എന്നും കൗതുകവും സന്ദേഹങ്ങളും സമ്മാനിച്ച ദിനോസർ ഗവേഷണത്തിന് പുതിയ വഴിത്തിരിവ്. ശരീരത്തിൽ രോമമുള്ള ഒരു പ്രത്യേകയിനം ദിനോസർ 13 കോടി വർഷങ്ങൾക്കു മുന്പ് ചൈനയിലുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ. സിനോസോറോപ്റ്റെറിക്സ് എന്ന് നാമകരണം ചെയ്ത ദിനോസറിന്‍റെ ഫോസിൽ ലഭിച്ചതായി ഗവേഷകർ പറഞ്ഞു. വളരെ സുന്ദരനായ ഒരു ദിനോസറാണത്രേ ഇത്. ഇതിന്‍റെ മുഖത്ത് കൊള്ളക്കാരുടെ മുഖംമൂടി പോലെ ഒരു പ്രത്യേക ഡിസൈൻ ഉണ്ട്. കൂടാതെ വാലിൽ കുറുകെ കുറേ വരകളും.

മരങ്ങൾ അധികമില്ലാത്ത തുറന്ന പ്രദേശങ്ങളിലാണ് ഇവ വിഹരിച്ചിരുന്നതെന്നാണ് ശാസ്ത്രജ്ഞരുടെ ഉൗഹം. ഇത് വളരെ ആശ്ചര്യജനകമായ കണ്ടെത്തലാണെന്ന് പ്രമുഖ പാലിയന്‍റോളജിസ്റ്റായ ഫിയാൻ സ്മിത്വിക് പറയുന്നു. ഇരപിടിക്കാനുള്ള അനുകൂലനമാണ് കണ്ണിലെ മാസ്ക് എന്നാണ് ഫിയാന്‍റെ അഭിപ്രായം. ദിനോസർ തങ്ങളെ നിരീക്ഷിക്കുന്നത് ഇരയ്ക്കു കാണാനാകില്ലത്രേ. ഒരു മീറ്ററോളം നീളമുള്ള ദിനോസർ രണ്ടു കാലിലാണ് നടന്നിരുന്നത്. നീളം കൂറഞ്ഞ കൈകളും ദീർഘമായ വാലും ഇതിനുണ്ടായിരുന്നുവെന്ന് ഗവേഷകർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.