നിശബ്ദതയിൽ ബലിയർപ്പകനാകാൻ ജോസഫ് തേർമഠം
നിശബ്ദതയിൽ ബലിയർപ്പകനാകാൻ ജോസഫ് തേർമഠം
Wednesday, May 1, 2024 1:35 AM IST
ജിബിൻ കുര്യൻ

കോട്ടയം: തൃശൂർ വ്യാകുലമാതാവിന്‍റെ ബസിലിക്കയിൽ നാളെ ചരിത്രം പിറക്കും. ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന തിരുക്കർമങ്ങളിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിൽനിന്നു ഡീക്കൻ ജോസഫ് തേർമഠം (36) തിരുപ്പട്ടം സ്വീകരിക്കും. തുടർന്ന് ഫാ. ജോസഫ് തേർമഠം ആംഗ്യഭാഷയിൽ വിശുദ്ധ കുർബാന അർപ്പിക്കും.

അതെ, കേൾവി - സംസാര വെല്ലുവിളി നേരിടുന്നയാളാണ് ഡീക്കൻ. ഇന്ത്യയിൽ ഇതാദ്യമായി കേൾവി-സംസാര വെല്ലുവിളി നേരിടുന്നയാൾ വൈദികനാവുന്നു എന്ന ബഹുമതിയാണ് അപൂർവമായ ആ തിരുപ്പട്ടശുശ്രൂഷയിലൂടെ ജോസഫ് തേർമഠത്തിനും, ഒപ്പം ഭാരതസഭയ്ക്കും കൈവരുക.

ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺഗ്രിഗേഷൻ ഓഫ് ഹോളിക്രോസ് സന്യാസസമൂഹാംഗമാണ്, ബധിരസമൂഹത്തിനുതന്നെ അഭിമാനമാകുന്ന ഡീക്കൻ ജോസഫ് തേർമഠം. തൃശൂർ കേച്ചേരി തലക്കോട്ടുകര തേർമഠം ടി.എൽ. തോമസിന്‍റെയും റോസിയുടെയും ഇളയ മകൻ. ജന്മനാ കേൾവിശേഷിയും സംസാരശേഷിയുമില്ല.

വൈദികനാകണമെന്നു ബാല്യത്തിലേ മനസിലുറപ്പിച്ചു വളർന്നയാൾ. അപ്പോഴും പരിമിതികൾ തടസമാകുമോയെന്നു സംശയിച്ചു. ആ സമയത്താണ് കാഴ്ചയില്ലാത്ത ഒരാൾ വൈദികനായ വാർത്ത അറിഞ്ഞത്. ഇതോടെ വൈദികനാകണമെന്ന ജോസഫിന്‍റെ മോഹം വീണ്ടും ശക്തമായി. മാതാപിതാക്കളും പിന്തുണച്ചു.

മുംബൈയിലും തുടർന്ന് യുഎസിലുമായിരുന്നു പഠനം. അമേരിക്കയിലെത്തിയപ്പോൾ ഡൊമിനിക്കൻ മിഷനറീസ് ഓഫ് ദ ഡഫ് സന്യാസസമൂഹത്തിന്‍റെ സെമിനാരിയിൽ ചേർന്നു. 2012ൽ നിത്യവ്രതമെടുത്തു. അപ്പോഴാണ് കേൾവി വെല്ലുവിളി നേരിടുന്നവർക്കിടയിൽ പ്രവർത്തിക്കുന്ന കോൺഗ്രിഗേഷൻ ഓഫ് ഹോളിക്രോസ് സഭയെപ്പറ്റി അറിയുന്നതും 2017ൽ ഹോളിക്രോസ് സഭാംഗമാകുന്നതും.

കോട്ടയം അയ്മനത്ത് കേൾവി - സംസാര വെല്ലുവിളി നേരിടുന്നവർക്കായുള്ള ക്ലാസുകളും പരിശീലനങ്ങളും നടത്തുന്ന നവധ്വനി എന്ന സ്ഥാപനം ഹോളിക്രോസ് സഭ നടത്തുന്നുണ്ട്. ഹോളിക്രോസ് സന്യാസസഭയുടെ ബധിര-മൂകർക്കായുള്ള പ്രത്യേക മിനിസ്ട്രിക്കു നേതൃത്വം നൽകുന്ന ഫാ. ബിജു മൂലക്കര സ്ഥാപിച്ച നവധ്വനിയിലെത്തി ജോസഫ് തേർമഠം പരിശീലനം നേടി. 2008ൽ ആംഗ്യഭാഷയിൽ പ്രഥമദിവ്യബലി അർപ്പിച്ചയാളാണ് ഫാ. ബിജു മൂലക്കര.


നവധ്വനിയിലെ പരിശീലനത്തിനുശേഷം പൂനയിലെ ഹോളിക്രോസ് സെമിനാരിയിലെത്തിയ ജോസഫ് വൈദികപഠനം പൂർത്തിയാക്കുകയായിരുന്നു. തുടർന്ന് സഭയുടെ യേർക്കാട്ടുള്ള ആശ്രമത്തിൽ ഒരു വർഷത്തെ നോവിഷ്യേറ്റ് പൂർത്തിയാക്കി പ്രഥമ വ്രതവാഗ്ദാനം നടത്തി.

ഫാ. ബിജു മൂലക്കരയുടെ കീഴിൽ വൈദികകർമങ്ങൾ പഠിച്ച ശേഷം കഴിഞ്ഞ ഒരു മാസമായി വൈദികനാകാനുള്ള അവസാനവട്ട പരിശീലനവും നവധ്വനിയിൽ പൂർത്തിയാക്കിയാണ് നാളത്തെ തിരുപ്പട്ടശുശ്രൂഷയ്ക്കായി ജോസഫ് തേർമഠം തൃശൂരിലേക്കു തിരിച്ചത്.

വൈദികനായി ഹോളിക്രോസ് സഭയുടെ ബധിര-മൂകർക്കായുള്ള മിനിസ്ട്രിയിൽ പ്രവർത്തിക്കാനാണ് ഡീക്കൻ ജോസഫിന്‍റെ തീരുമാനം. പള്ളികളിൽ ബധിരർക്കായുള്ള വിശുദ്ധ കുർബാനകൾ അർപ്പിക്കാൻ നേതൃത്വം നൽകും.

ആഗോള കത്തോലിക്കാ സഭയിൽ 25ലധികം ബധിര വൈദികർ ഉണ്ടെങ്കിലും ഇന്ത്യയിൽ ആദ്യമായാണ് ബധിരസമൂഹത്തിൽനിന്ന് ഒരാൾ വൈദികപദവിയിലെത്തുന്നതെന്നു നവധ്വനി ഡയറക്‌ടർ ഫാ. ബിജു മൂലക്കര പറഞ്ഞു. സ്വപ്നസാഫല്യം നേടി ബസിലിക്കയിൽ ഫാ. ജോസഫ് തേർമഠം പ്രഥമ വിശുദ്ധ കുർബാന അർപ്പിക്കുന്പോൾ ശബ്ദം നല്കുന്നതും ഫാ. ബിജു മൂലക്കരയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.