മേയർക്കെതിരേ കോടതിയെ സമീപിക്കാൻ കെഎസ്ആർടിസി ഡ്രൈവർ
മേയർക്കെതിരേ കോടതിയെ  സമീപിക്കാൻ  കെഎസ്ആർടിസി  ഡ്രൈവർ
Wednesday, May 1, 2024 3:02 AM IST
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരേ കോടതിയെ സമീപിക്കാനൊരുങ്ങി കെഎസ്ആർടിസി ഡ്രൈവർ യദു. കെഎസ്ആർടിസിയിലെ താത്കാലിക ഡ്രൈവറായ യദു കഴിഞ്ഞ 27നു രാത്രി മേയർക്കെതിരേ കന്‍റോണ്‍മെന്‍റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

ഇതിനെതിരേ ആദ്യ ഘട്ടത്തിൽ ഡിജിപിക്കും സിറ്റി പോലീസ് കമ്മീഷണർക്കും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനും പരാതി നൽകുമെന്ന് യദു പറഞ്ഞു. നിയമപരമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും യദു വ്യക്തമാക്കി.

മേയർക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസം നിൽക്കൽ, മാർഗതടസം സൃഷ്ടിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വക്കീൽ മുഖാന്തരം യദു നിയമപരമായി നീങ്ങുന്നത്.


അതേസമയം കെഎസ്ആർടിസി ഡ്രൈവറും മേയറും തമ്മിൽ നടുറോഡിൽ നടന്ന വാക്കുതർക്കത്തിൽ മേയർക്കെതിരേ കേസെടുക്കേണ്ടെന്നാണ് പോലീസ് നിലപാട്. മേയർ നടത്തിയത് കുറ്റകൃത്യം തടയാനുള്ള ശ്രമമായിരുന്നുവെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.

ആദ്യം കേസ് ഫയൽ ചെയ്തത് മേയറാണെന്നും ഇതിനെ പ്രതിരോധിക്കാനാണ് ഡ്രൈവറുടെ കേസ് എന്നുമാണ് പോലീസ് പറയുന്നത്. കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തിയതും യാത്രക്കാരെ ഇറക്കിവിട്ടതും കുറ്റമാണെങ്കിലും ഇതിനെതിരേ കെഎസ്ആർടിസി പരാതി നൽകിയിട്ടില്ല. അതുകൊണ്ട് ഈ വിഷയത്തിലും പോലീസ് കേസെടുത്തിട്ടില്ല.

അതേസമയം, സംഭവത്തിനു പിന്നാലെ യദുവിനോട് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഡ്യൂട്ടിക്കു ഹാജരാകേണ്ട എന്നു കെഎസ്ആർടിസി നിർദേശിച്ചിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.