മന്ത്രിമാരുടെ ശന്പളവർധന വീണ്ടും പരിഗണനയിൽ
മന്ത്രിമാരുടെ ശന്പളവർധന വീണ്ടും പരിഗണനയിൽ
Wednesday, May 1, 2024 3:02 AM IST
തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള വർധന ബിൽ വീണ്ടും പൊടിതട്ടിയെടുത്തു സർക്കാർ.

ശമ്പള കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളത്തിൽ 50 ശതമാനത്തിന്‍റെയെങ്കിലും വർധന വരുത്തും വിധത്തിലുള്ള ബില്ലിന്‍റെ കരട് തയാറാക്കാനാണു നീക്കം. ജൂണിൽ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ജനപ്രതിനിധികളുടെ ശമ്പളവും അലവൻസുകളും പരിഷ്കരിക്കൽ ബിൽ സഭയുടെ പരിഗണനയ്ക്ക് എത്തിയേക്കും.

നിലവിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളേക്കാൾ ശമ്പളക്കുറവാണ് മന്ത്രിമാർക്ക്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിലവിൽ 97,429 രൂപയാണ് അലവൻസ്- ശമ്പള ഇനത്തിൽ ലഭിക്കുന്നത്. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി, സ്പെഷൽ പ്രൈവറ്റ് സെക്രട്ടറി എന്നിവർക്ക് 1.45 ലക്ഷം രൂപയാണ് ശമ്പളം. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് 1.30 ലക്ഷം രൂപ പ്രതിമാസം ലഭിക്കും.


ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപു ചേർന്ന നിയമസഭാ സമ്മേളനത്തിൽ ശമ്പള വർധന ബിൽ അവതരിപ്പിക്കാൻ നീക്കമുണ്ടായെങ്കിലും മാറ്റിവച്ചു.

ശമ്പള വർധന നടപ്പാക്കാൻ പറ്റിയ സമയം ഇതാണെന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം. ഏബ്രഹാമിന്‍റെ ഉപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോൾ ഫയൽ പൊടിതട്ടിയെടുക്കുന്നത്.

2018ലാണ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം ഒടുവിൽ കൂട്ടിയത്. 55,012 രൂപയിൽനിന്ന് മന്ത്രിമാരുടെ ശമ്പളം 97,429 രൂപയായി ഉയർത്തി. 39,500 രൂപയിൽനിന്ന് 70,000 രൂപയായി എംഎൽഎ മാരുടെ ശമ്പളവും അലവൻസുകളും കൂട്ടി. കർണാടകയിൽ 2.05 ലക്ഷവും മഹാരാഷ്‌ട്രയിൽ 2.32 ലക്ഷവുമാണ് എംഎൽഎമാരുടെ ശമ്പളം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.