മൂന്ന് എൽഡിഎഫ് നേതാക്കളുടെ രാജ്യസഭാ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്നു
മൂന്ന് എൽഡിഎഫ് നേതാക്കളുടെ രാജ്യസഭാ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്നു
Wednesday, May 1, 2024 3:02 AM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: എൽഡിഎഫിലെ മൂന്നു നേതാക്കളുടെ രാജ്യസഭാംഗത്വ കാലാവധി ജൂലൈ ഒന്നിന് അവസാനിക്കുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്‍ഗ്രസ്- എം ചെയർമാൻ ജോസ് കെ. മാണി, സിപിഎം നേതാവ് എളമരം കരീം എന്നിവരുടെ രാജ്യസഭാംഗത്വ കാലാവധിയാണ് അവസാനിക്കുന്നത്.

ഇതേത്തുടർന്ന് പുതിയ രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രാഥമിക നടപടി തുടങ്ങി. ജൂണിൽ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിനിടെ തെരഞ്ഞെടുപ്പു നടക്കാനാണു സാധ്യത.

ഇടതുമുന്നണിയിലെ മൂന്ന് രാജ്യസഭാംഗങ്ങളുടെ കാലാവധിയാണ് അവസാനിക്കുന്നതെങ്കിലും നിയമസഭയിലെ ഇപ്പോഴത്തെ അംഗബലത്തിന്‍റെ അടിസ്ഥാനത്തിൽ ഇതിൽ രണ്ടെണ്ണം മാത്രമേ എൽഡിഎഫിനു ലഭിക്കുകയുളൂ. ഒരു സീറ്റിൽ യുഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ കഴിയും. എൽഡിഎഫിനു ലഭിക്കാൻ ഇടയുള്ള രണ്ടു സീറ്റുകൾ സിപിഎമ്മിനും സിപിഐക്കും നൽകാനാണു സാധ്യത.


എന്നാൽ, കേരള കോണ്‍ഗ്രസ്- എം ആവശ്യം ഉന്നയിച്ചാൽ ഒഴിവാക്കാനും കഴിയില്ല. പകരം പല പേരുകളും ചർച്ചകളിൽ സജീവമാണ്. ഇടതു മുന്നണി ധാരണയുടെ അടിസ്ഥാനത്തിലാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെയെത്തുന്ന രാജ്യസഭാ സ്ഥാനാർഥി നിർണയമാകും ഇനി നിർണായകം.

യുഡിഎഫിന് ലഭിക്കുന്ന ഏകസീറ്റ് ഇപ്പോഴത്തെ സാമുദായിക സമവാക്യത്തിന്‍റെ അടിസ്ഥാനത്തിൽ കോണ്‍ഗ്രസ് പ്രതിനിധിക്കാകും നൽകുക. കോണ്‍ഗ്രസിനും മുസ്‌ലിം ലീഗിനും ഇപ്പോൾ രാജ്യസഭയിലുള്ള അംഗങ്ങൾ ഒരേ സമുദായത്തിൽനിന്നുള്ളവരായതിനാൽ സീറ്റിൽ കോണ്‍ഗ്രസ് സ്ഥാനാർഥി വരാനാണു സാധ്യത. തുടർന്ന് 2027ൽ ഒഴിവു വരുന്ന സീറ്റുകളിൽ ഒന്ന് ലീഗിനു നൽകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.