സിപിഎമ്മിന്‍റെ ഒരു കോടി മരവിപ്പിച്ചു
സിപിഎമ്മിന്‍റെ ഒരു കോടി മരവിപ്പിച്ചു
Wednesday, May 1, 2024 3:03 AM IST
തൃശൂർ: എംജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നു സിപിഎം പിൻവലിച്ച ഒരുകോടി രൂപ തിരിച്ചടയ്ക്കാനുള്ള നീക്കം തടഞ്ഞ് ആദായനികുതി വകുപ്പ്.

പണം തിരിച്ചടയ്ക്കാൻ കഴിയുമെന്ന നിയമോപദേശത്തെതുടർന്നു ബാങ്കിലെത്തിച്ച തുക ആദായനികുതി വകുപ്പ് മരവിപ്പിച്ചു. പണം പിൻവലിച്ചെങ്കിലും ചെലവാക്കിയിട്ടില്ലെന്നു സിപിഎം ആദായനികുതി വകുപ്പിനെ അറിയിച്ചിരുന്നു.

ഉച്ചയ്ക്കു രണ്ടരയോടെയാണു ജില്ലാ സെക്രട്ടറി എം.എം. വർഗീസും നേതാക്കളും ബാങ്കിലെത്തിയത്. അക്കൗണ്ട് മരവിപ്പിച്ചതിനാലും പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഒരു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകൾ അറിയിക്കണമെന്നു നിർദേശമുള്ളതിനാലും ബാങ്ക് ഇക്കാര്യം ആദായനികുതി വകുപ്പിനെ അറിയിച്ചു.


ബാങ്കിലെത്തിയ ആദായനികുതി വകുപ്പ് അധികൃതരുമായും നേതാക്കൾ ചർച്ച നടത്തി. മരവിപ്പിച്ച അക്കൗണ്ടിൽ ഇടപാടുകൾ കഴിയില്ലെന്നും എത്തിച്ച തുകയുടെ ഉറവിടരേഖകൾ വേണമെന്നും അറിയിച്ചതോടെ തുക ബാങ്കിന്‍റെ കസ്റ്റഡിയിലേക്കു മാറ്റി.

ഇതിന്‍റെ രേഖകളും ഉദ്യോഗസ്ഥർക്കു കൈമാറി. പണം കൊണ്ടുവന്ന ബാഗ് ആദായനികുതി വകുപ്പ് തെളിവായി എടുത്തു. രാത്രി ഏഴിനാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.