സിപിഎമ്മിന്‍റെ അക്കൗണ്ട് മരവിപ്പിച്ചത് ബാങ്കിനു പറ്റിയ തെറ്റ് മൂലം: എം.എം. വർഗീസ്
സിപിഎമ്മിന്‍റെ അക്കൗണ്ട് മരവിപ്പിച്ചത്  ബാങ്കിനു പറ്റിയ തെറ്റ് മൂലം: എം.എം. വർഗീസ്
Friday, May 3, 2024 12:44 AM IST
തൃശൂർ: ബാങ്ക് ഓഫ് ഇന്ത്യക്കു പറ്റിയ തെറ്റിന്‍റെ പേരിലാണ് തൃശൂരിൽ സിപിഎമ്മിന്‍റെ അക്കൗണ്ട് മരവിപ്പിച്ചതെന്നു ജില്ലാ സെക്രട്ടറി എം.എം വർഗീസ്. വീഴ്ച സമ്മതിച്ചുകൊണ്ടുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ കത്ത് ലഭിച്ചെന്നും വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മരവിപ്പിച്ച അക്കൗണ്ട് മൂന്നു പതിറ്റാണ്ടുമുമ്പ് തുടങ്ങിയതാണ്. ഇടപാടുകൾ സുതാര്യമാണ്. പിൻവലിച്ച പണവുമായി വരാൻ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ബാങ്കിൽ പോയതെന്നും വർഗീസ് പറഞ്ഞു.

‘എഎഎടിസി 0400 എ’ എന്നതാണ് ശരിയായ പാൻ നമ്പർ. അതുതന്നെയാണ് ബാങ്ക് ഓഫ് ഇന്ത്യക്കും സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി നൽകിയത്. എന്നാൽ ഇതിൽ ‘ടി ’ എന്നതിനു പകരം ‘ജെ’ എന്നാണ് ബാങ്ക് രേഖപ്പെടുത്തിയത്. ഇതാണ് പ്രശ്നമായിരിക്കുന്നതെന്നും വർഗീസ് ചൂണ്ടിക്കാട്ടി.

സിപിഎമ്മിന്‍റെ പാൻ നമ്പർ കേന്ദ്ര കമ്മിറ്റിയുടേതാണ്. എല്ലാ അക്കൗണ്ടുകളിലും ഈ പാൻ നമ്പറാണു ബന്ധിപ്പിച്ചിരിക്കുന്നത്. തൃശൂരിലും അങ്ങനെതന്നെയായിരുന്നു. എന്നാൽ ബാങ്കിന്‍റെ വീഴ്ചകൊണ്ട് പാൻ നമ്പർ തെറ്റായി ചേർത്തു. ബാങ്കിനു പറ്റിയ പിഴവാണത്. പാൻ നമ്പർ തെറ്റാണെന്ന് അറിയില്ലായിരുന്നു.

30 വർഷമായുള്ള അക്കൗണ്ടാണിതെന്നും സിപിഎമ്മിനു മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്നും വർഗീസ് പറഞ്ഞു. പാർട്ടിയുടെ നിയമവിധേയ ചെലവുകൾക്ക് ഏപ്രിൽ രണ്ടിനു ബാങ്കിൽനിന്ന് ഒരു കോടി പിൻവലിച്ചിരുന്നു.


ഏപ്രിൽ അഞ്ചിനു ബാങ്കിൽ പരിശോധനയ്ക്കെത്തിയ ആദായനികുതി ഉദ്യോഗസ്ഥർ പണം പിൻവലിച്ചതു തെറ്റായ നടപടി എന്നു വ്യാഖ്യാനിച്ചു. പിന്നാലെ ഇടപാട് മരവിപ്പിക്കുകയും ചെയ്തു.

പിന്നീട് ആദായനികുതി വകുപ്പ് തൃശൂർ അസിസ്റ്റന്‍റ് ഡയറക്ടർ സിപിഎം ജില്ലാ സെക്രട്ടറിക്കു നോട്ടീസ് നൽകി. പിൻവലിച്ച ഒരു കോടിയുമായി ചൊവ്വാഴ്ച മൂന്നുമണിക്കു ഹാജരാകാനായിരുന്നു നോട്ടീസ്. ഇതുപ്രകാരമാണ് പണവുമായി ബാങ്കിലെത്തിയത്.

നിയമാനുസൃതം നടത്തിയ ബാങ്കിടപാടിലെ പണം ചെലവാക്കുന്നതു തടയുന്നതിന് ആദായനികുതി വകുപ്പിന് അധികാരമില്ല. അനധികൃത ഉത്തരവ് പാലിക്കേണ്ടതില്ല എന്നു ബോധ്യമുണ്ടായിട്ടും പണം ചെലവഴിക്കാതെ ഓഫീസിൽ സൂക്ഷിച്ചതു തെരഞ്ഞെടുപ്പുവേളയിൽ അനാവശ്യ കോലാഹലം ഉണ്ടാകരുത് എന്നു കരുതിയാണ്.

പാൻ നമ്പർ തെറ്റായി ചേർത്തതിൽ ബാങ്കിന്‍റെ ഭാഗത്തുനിന്ന് വീഴ്ച പറ്റി എന്നു കാണിച്ച് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ പാർട്ടിക്കു കത്തു നൽകിയിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.

അക്കൗണ്ട് മരവിപ്പിച്ചതു മുകളിൽനിന്നുള്ള ഇടപെടൽ കൊണ്ടാണെന്നും പിടിച്ചെടുത്ത തുക തിരിച്ചുകിട്ടാൻ നിയമപരമായ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഓഫീസിലുണ്ടായിരുന്ന പൈസ ആദായനികുതി അധികൃതർ അവരുടെ കസ്റ്റഡിയിലാക്കിയെന്നും എം.എം. വർഗീസ് കൂട്ടിച്ചേർത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.