ആഡംബര ഹോട്ടലുകളില്‍ മയക്കുമരുന്നു വിൽപ്പന; രണ്ടുപേര്‍ അറസ്റ്റില്‍
ആഡംബര ഹോട്ടലുകളില്‍  മയക്കുമരുന്നു വിൽപ്പന;  രണ്ടുപേര്‍ അറസ്റ്റില്‍
Friday, May 3, 2024 12:44 AM IST
കോഴിക്കോട്: ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കുമരുന്നു വില്‍പ്പന നടത്തുന്ന രണ്ടു പേരെ റെയിൽവേ സ്റ്റേഷന്‍ പരിസരത്തെ ഹോട്ടല്‍ മുറിയില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്തു.

തങ്ങള്‍ എന്നറിയപ്പെടുന്ന കണ്ണൂര്‍ പുഴാതി മര്‍ഹബ മന്‍സില്‍ പി.എം. അബ്ദുള്‍ നൂര്‍ (45), പുല്ലൂരാംപാറ കുന്നുമ്മല്‍ ഹൗസില്‍ കെ. മുഹമ്മദ് ഷാഫി (36) എന്നിവരെയാണു നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ടി.പി. ജേക്കബിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും സബ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് സിയാദിന്‍റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും ചേര്‍ന്നു പിടികൂടിയത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ഹോട്ടല്‍മുറിയില്‍ നടത്തിയ പരിശോധനയിലാണ് 18.800 ഗ്രാം എംഡിഎംഎ യുമായി പോലീസ് രണ്ട് പേരെയും പിടികൂടിയത്. ബംഗളൂരുവില്‍നിന്ന് എംഡിഎംഎ കോഴിക്കോട്ടേക്ക് എത്തിച്ചു നല്‍കുന്ന മുഖ്യകണ്ണിയാണ് പിടിയിലായ അബ്ദുള്‍ നൂര്‍.

വല്ലപ്പോഴും കോഴിക്കോട്ട് എത്തുന്ന ഇയാള്‍ ബംഗളൂരുവില്‍വച്ചാണ് ഇടപാടുകൾ നടത്തുന്നത്. പുതിയ ബിസിനസ് പങ്കാളികളെ കണ്ടെത്തി ലഹരിമരുന്നു കച്ചവടം നടത്താനാണു കോഴിക്കോട്ടെത്തിയത്.

കണ്ണൂര്‍ സ്വദേശിയാണെങ്കിലും ഇയാള്‍ ബംഗളൂരുവിലാണ് സ്ഥിരതാമസം. തന്‍റെ സുഹൃത്തായ ഷാഫിയെ ബിസിനസില്‍ പങ്കാളിയാക്കി അയാളുടെ പരിചയത്തിലുള്ള ആളുകളുമായി ബന്ധപ്പെട്ട് പുതിയ കച്ചവടതന്ത്രവുമായിട്ടാണു കോഴിക്കോട്ടേക്കു വന്നത്.

അറസ്റ്റിലായ നൂര്‍ ബംഗളൂരുവില്‍ താമസിച്ച് കോഴിക്കോട്ടുനിന്നു വരുന്ന ആവശ്യക്കാര്‍ക്കു ലഹരിമരുന്നു വിൽപ്പന നടത്തിവരികയായിരുന്നു.

പിടിക്കപ്പെടാതിരിക്കാന്‍ വാട്ട്‌സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാള്‍ ബന്ധപ്പെട്ടിരുന്നത്. ഗൂഗിള്‍ ലൊക്കേഷനിലൂടെയും വാട്‌സ്ആപ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരുന്ന ഇയാളെക്കുറിച്ച് കൂടുതല്‍ അറിവില്ലാതിരുന്നത് പോലീസിനെ ഏറെ കുഴക്കി.

എന്നാല്‍, ഏറെനാളത്തെ നിരീക്ഷണത്തിലൂടെ ഇയാളുടെ നീക്കങ്ങള്‍ മനസിലാക്കിയ പോലീസ് സംഘം വളരെ തന്ത്രപരമായി പിടികൂടുകയായിരുന്നു.

ഇവര്‍ രണ്ട് പേരും സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളുകളാണ്. ലഹരിമരുന്നു കച്ചവടം നടത്തി ആര്‍ഭാടജീവിതം നയിക്കുന്ന ഇവര്‍ ബംഗളൂരുവില്‍ താമസിക്കുകയായിരുന്നു. നൂര്‍ മുമ്പ് ദുബായില്‍ മയക്കുമരുന്നുമായി പിടികൂടിയതിന് ശിക്ഷ കിട്ടിയ ആളാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.