നഴ്സിംഗ്: ഏകജാലക പ്രവേശനം തുടർന്നേക്കും
നഴ്സിംഗ്: ഏകജാലക പ്രവേശനം തുടർന്നേക്കും
Friday, May 3, 2024 12:44 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ നഴ്സിംഗ് കോളജുകളിൽ ഏകജാലകപ്രവേശന നടപടികൾ തുടർന്നേക്കും. 2017 മുതൽ പ്രവേശനത്തിനായുള്ള അപേക്ഷാ ഫീസ് ഇനത്തിൽ വാങ്ങുന്ന 1,000 രൂപയ്ക്ക് 18 ശതമാനം ജിഎസ്ടി നല്കണമെന്ന ധനകുപ്പിന്‍റെ നിർദേശം ഒഴിവാക്കാനുള്ള സാധ്യത പരിശോധിക്കാമെന്നു ഇന്നലെ മാനേജ്മെന്‍റ് പ്രതിനിധികളുമായി ആരോഗ്യവകുപ്പ് നടത്തിയ ചർച്ചയിൽ ഉറപ്പു നല്കി.

ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താമെന്ന ആരോഗ്യവകുപ്പ് മാനേജ്മെന്‍റ് പ്രതിനിധികൾക്ക് ഉറപ്പു നല്കിയ പശ്ചാത്തലത്തിൽ വരുന്ന വർഷവും ഏകജാലക പ്രവേശനത്തിനുള്ള സാധ്യതയാണു കാണുന്നത്.

അടുത്ത ഒൻപതാം തീയതി പ്ലസ്ടു ഫലം വരുന്പോൾ പ്രവേശന നടപടികൾ ആരംഭിക്കേണ്ട സാഹചര്യത്തിൽ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന നിലപാടിലായിരുന്നു ഇന്നലെ നടന്ന ചർച്ചയിൽ മാനേജ്മെന്‍റും സർക്കാരും നിലപാട് കൈക്കൊണ്ടത്.


സംസ്ഥാനത്ത് 119 സ്വകാര്യ നഴ്സിംഗ് കോളജുകളാണുള്ളത്. ഇതിൽ 50 എണ്ണം പ്രൈവറ്റ് മാനേജ്മെന്‍റ് അസോസിയേഷനിലും 34 എണ്ണം ക്രിസ്ത്യൻ മാനേജ്മെന്‍റ് അസോസിയേഷനിലും അംഗത്വമുള്ളതാണ്.

ഒരു സംഘടനയിലുമില്ലാത്ത കോളജുകളുമുണ്ട്. ഈ മൂന്നു വിഭാഗത്തിലുമുള്ള പ്രതിനിധികളുമായാണ് ഇന്നലെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്‍റെ നേതൃത്വത്തിൽ ചർച്ച നടന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.