ചികിത്സയിലിരിക്കേ ബാലിക മരിച്ചു ;ഷിഗെല്ലയെന്നു സംശയം
ചികിത്സയിലിരിക്കേ ബാലിക മരിച്ചു ;ഷിഗെല്ലയെന്നു സംശയം
Friday, May 3, 2024 4:51 AM IST
അടൂർ: അതിസാരം ബാധിച്ചു ചികിത്സയിലിരിക്കേ ബാലിക മരിച്ചു. ഷിഗെല്ലയെന്ന് സംശയം. കടമ്പനാട് ഗണേശ വിലാസം അവന്തിക നിവാസിൽ മനോജിന്‍റെയും ചിത്രയുടെയും മകൾ അവന്തികയാണു (എട്ട്) മരിച്ചത്.

ഛർദിയെയും വയറിളക്കത്തെയും തുടർന്ന് ചികിത്സയിലായിരുന്ന കുട്ടിയുടെ മരണകാരണം ഷിഗെല്ല ബാധയെന്ന് സംശയിക്കുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു ലഭിച്ച മരണകാരണം വ്യക്തമാക്കുന്ന രേഖയിലാണ് കേടായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന ഷിഗെല്ല രോഗം എന്ന് സംശയിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ലാബ് പരിശോധനകളൊന്നും നടത്തിയിട്ടില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

ഏപ്രിൽ 30നു രാവിലെയാണ് ഛർദിയും വയറിളക്കവുമായി അടൂർ ജനറൽ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചത്. തുടർന്ന് രോഗം വഷളായതോടെ ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇവിടെയെത്തി അല്പസമയത്തിനുള്ളിൽ തന്നെ കുട്ടി മരിച്ചു.


ഷിഗെല്ല ബാധയെന്ന സംശയത്തെതുടർന്ന് കടമ്പനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ കുട്ടിയുടെ വീട്ടിലെയും സമീപത്തെ വീടുകളിലെയും കിണറുകളിലെ വെള്ളം ശേഖരിച്ചു. അറുപതു സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രിയങ്ക പ്രതാപ് പറഞ്ഞു.

കൂടാതെ മരിച്ച കുട്ടിയുടെ വീടിനു സമീപത്തെ വീടുകളിലുള്ള മുതിർന്നവർക്കും കുട്ടികൾക്കും ചർദിയും വയറിളക്കവും പോലുള്ള രോഗലക്ഷണമുണ്ടായതായി വിവരം ലഭിച്ചു. ഇവരെ പ്രത്യേകം നിരീക്ഷിക്കാൻ ആരോഗ്യഭാഗത്തിന് നിർദേശവും നൽകി.

അങ്ങാടിക്കൽ അറന്തക്കുളങ്ങര ഗവ. എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അവന്തിക. സഹോദരൻ: അവിനേഷ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.