സൂപ്പര്‍ മാര്‍ക്കറ്റില്‍ നാലാം തവണയും മോഷണം
സൂപ്പര്‍ മാര്‍ക്കറ്റില്‍ നാലാം തവണയും മോഷണം
Friday, May 3, 2024 4:51 AM IST
പയ്യന്നൂര്‍: പയ്യന്നൂരിലെ സ്കൈപ്പര്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നാലാം തവണയും കള്ളന്‍ കയറി. കള്ളന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മുമ്പ് മൂന്നു തവണ കയറിയ അതേ കള്ളന്‍ തന്നെയാണ് ഇപ്രാവശ്യവും കയറിയതെന്നാണ് നിരീക്ഷണ കാമറ ദൃശ്യങ്ങളില്‍നിന്നു വ്യക്തമാകുന്നത്.

ഇന്നലെ രാവിലെ സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് സ്കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കള്ളന്‍ കയറിയതായി കണ്ടെത്തിയത്. നേരത്തെ വെന്‍റിലേഷനിലെ എക്സോസ്റ്റ് ഫാനുകൾ ഇളക്കിമാറ്റി അതിലൂടെയാണ് കള്ളന്‍ മോഷണം നടത്തിയതെന്ന് നിരീക്ഷണ കാമറാ ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിരുന്നു. മോഷണം നടന്നതിനുശേഷം ഈ ഭാഗങ്ങള്‍ ഭദ്രമായി അടച്ചിരുന്നു.

ഇതേത്തുടര്‍ന്ന് ഇപ്രാവശ്യം മേല്‍ക്കൂരയുടെ ഷീറ്റ് തകര്‍ത്ത് അതിനുള്ളിലെ സീലിംഗ് പൊളിച്ചാണ് കള്ളന്‍ താഴെ ഇറങ്ങിയിരിക്കുന്നത്.


മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 25,000ത്തോളം രൂപയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വച്ചിരുന്ന രണ്ട് ഭണ്ഡാരം തകർത്ത് അതിലുള്ള പണവും അപഹരിച്ചിട്ടുണ്ട്. മുൻ മോഷണങ്ങളിൽ ഫ്ലാസ്കുകളും വാട്ടർ ബോട്ടിലുകളും കടത്തിക്കൊണ്ടുപോയ മോഷ്‌ടാവ് ഇത്തവണ നാലായിരത്തോളം രൂപയുടെ സ്പ്രേകളും ഷാംബുകളുമാണ് കടത്തിയത്.

സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ കുറ്റൂര്‍ സ്വദേശി എം.പി. അഹമ്മദ് പോലീസില്‍ നൽകിയ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഈ സ്ഥാപനത്തോട് പക പോക്കുന്നതുപോലെയാണ് ഒരേ മോഷ്‌ടാവ് ഇവിടെത്തന്നെ മോഷണം നടത്തുന്നത്.

വ്യക്തമായ ചിത്രങ്ങള്‍ നിരീക്ഷണ കാമറകളിലൂടെ ലഭിച്ചിട്ടും മോഷ്‌ടാവിനെ ഇതുവരെ പിടികൂടാനാകാത്തത് പോലീസിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.