പ്ലസ് വൺ അധികസീറ്റ്; 178 ബാച്ചുകള്‍ തുടരും
പ്ലസ് വൺ അധികസീറ്റ്; 178 ബാച്ചുകള്‍ തുടരും
Friday, May 3, 2024 4:51 AM IST
തിരുവനന്തപുരം: പ്ലസ് വണ്ണിന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി അനുവദിച്ച 178 അധികബാച്ചുകള്‍ ഈ വർഷവും തുടരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

2022-23 അധ്യയനവര്‍ഷം താത്കാലികമായി അനുവദിച്ച 77 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാലു ബാച്ചുകളും 2023-24 അധ്യയന വര്‍ഷം താത്കാലികമായി അനുവദിച്ച 97 ബാച്ചുകളുമാണു തുടരുക.

178 ബാച്ചുകള്‍ തുടരുന്നതിന് ഒരു വര്‍ഷത്തേക്ക് 19.22 കോടിയുടെ അധിക സാമ്പത്തികബാധ്യത സര്‍ക്കാരിന് ഉണ്ടാകുമെന്നതിനാല്‍ ധനവകുപ്പിന്‍റെ പ്രത്യേക അനുമതിയോടെ തുടര്‍ച്ചാനുമതി നൽകാനാണ് ആലോചന.

പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മുന്‍വര്‍ഷങ്ങളിലുണ്ടായ ആശങ്കയും കാലതാമസവും ഒഴിവാക്കാനാണു പത്താം ക്ലാസ് ഫലപ്രഖ്യാപനത്തിനു മുമ്പുതന്നെ ബാച്ചുകള്‍ അനുവദിച്ചത്. മേയ് എട്ടിനാണ് പത്താം ക്ലാസ് ഫലപ്രഖ്യാപനം. ജൂണ്‍ അവസാനത്തോടെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി പ്ലസ് വണ്‍ ക്ലാസ് തുടങ്ങാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം.

25ല്‍ താഴെ കുട്ടികളുള്ള ബാച്ചുകള്‍ നിര്‍ത്താന്‍ ആലോചിച്ചിരുന്നെങ്കിലും പ്രായോഗിക പ്രശ്‌നങ്ങളുള്ളതിനാല്‍ നിലനിര്‍ത്താൻ തീരുമാനിച്ചു.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റ് വര്‍ധന അധിക സാമ്പത്തികബാധ്യത ഉണ്ടാകാത്തവിധം ഇക്കൊല്ലം അനുവദിക്കും.


ഇതിനു പുറമേ ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ധന നൽകും. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കണഡറി സ്‌കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധിപ്പിച്ചു നൽകും.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കൻഡറി സ്‌കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധന അനുവദിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധന അനുവദിക്കേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച വരെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതയുടെ പശ്ചാത്തലത്തിൽ ഈ മാസം ആറുവരെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അഥോറിറ്റിയുടെ യോഗത്തിലാണ് ഈ തീരുമാനം.

എന്നാൽ മുൻനിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. സ്കൂൾ വിദ്യാർഥികൾക്കുള്ള അവധിക്കാല ക്ലാസുകൾ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ ഒഴിവാക്കണമെന്നു യോഗം നിർദേശിച്ചു. ‌

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.