ബസ് കാത്തിരുന്നവര്‍ക്കു നേരേ ജീപ്പ് ഇടിച്ചുകയറി
ബസ് കാത്തിരുന്നവര്‍ക്കു നേരേ  ജീപ്പ് ഇടിച്ചുകയറി
Monday, May 6, 2024 4:38 AM IST
താനൂര്‍: നിയന്ത്രണം വിട്ട ജീപ്പ് ബസ് കാത്തിരുന്നവരെ ഇടിച്ചശേഷം തുണിക്കടയിലേക്ക് ഇടിച്ചുകയറി. കുട്ടികളടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ തിരൂര്‍- താനൂര്‍ റോഡിൽ കെപുരം പുത്തന്‍തെരുവിലായിരുന്നു അപകടം.

തിരൂര്‍ ഭാഗത്തുനിന്ന് അമിതവേഗതയില്‍ എത്തിയ ‘താര്‍’ ജീപ്പ് ബസ് കാത്തിരുന്ന കുട്ടികളടക്കമുളള യാത്രക്കാരെ ഇടിച്ചശേഷം പുത്തന്‍തെരുവിലുള്ള ധന്യ ടെക്സ്റ്റൈൽസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മലപ്പുറത്തിനടുത്ത് ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശികളായ കുഞ്ഞീമ്മു, കദീജ, നസീറ, റിസ്ഫാന്‍, സന്‍ഹ തുണിക്കടയിലെ ജീവനക്കാരനായ മനാഫ്, ജീപ്പ് ഡ്രൈവര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇതില്‍ കുട്ടികളായ റിസ്ഫാന്‍, സന്‍ഹ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പുത്തന്‍തെരുവില്‍ വിവാഹ ചട


ങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടയിലാണ് ജീപ്പ് ഇവരെ ഇടിച്ച ശേഷം കടയിലേക്കു കയറിയത്. കടയുടെ ബില്‍ കൗണ്ടര്‍ ഭാഗമാണു തകര്‍ന്നത്.
ബില്ലിംഗ് സെക്‌ഷനില്‍ ജീവനക്കാരന്‍ സാധനങ്ങള്‍ എടുക്കാന്‍ മാറിയ സമയത്താണ് അപകടം സംഭവിച്ചത്. തലനാരിഴയ്ക്കാണ് ജീവനക്കാരന്‍ രക്ഷപ്പെട്ടത്. സംഭവസ്ഥലം മന്ത്രി വി. അബ്ദുറഹ്മാന്‍ സന്ദര്‍ശിച്ചു.

താനൂര്‍ ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുളള പോലീസ് സംഘം സംഭവസ്ഥലത്തെത്തി കടയില്‍നിന്ന് വാഹനം മാറ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.