പ്രതിഭാശാലിയായ സംരംഭകനും സാമൂഹ‍്യ പ്രവർത്തകനും
പ്രതിഭാശാലിയായ സംരംഭകനും സാമൂഹ‍്യ പ്രവർത്തകനും
Monday, May 6, 2024 5:54 AM IST
ഡോ. എം.പി. ആന്‍റണി
പഠിച്ചതിലേറെ കാര്യങ്ങൾ ഭാവനാപൂർണമായി പ്രാവർത്തികമാക്കാൻ കഴിഞ്ഞ പ്രതിഭാശാലിയാണ് ഫാ. ജോസ് അലക്സ് ഒരുതായപ്പിള്ളി. സംരംഭകനെന്ന നിലയിലും സാമൂഹ‍്യ പ്രവർത്തകനെന്ന നിലയിലും കൈവച്ച മേഖലകളിലെല്ലാം തന്‍റേതായ മുദ്ര പതിപ്പിച്ച വിശിഷ്ടമായ ജീവിതഗാഥയാണ് ജോസ് അലക്സച്ചന്‍റെ ജീവിതം. തൊട്ടതെല്ലാം പൊന്നാക്കിയ വിജയശില്പിയെന്ന വിശേഷണം അദ്ദേഹത്തിന് അർഹതപ്പെട്ടതാണ്.

മുംബൈ ടാറ്റ ഇൻസ്റ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ പഠനം പൂർത്തിയാക്കി വന്നശേഷം രാജഗിരി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ വർക്കിൽ ബർസാർ, വാർഡൻ, ലക്ചറർ തുടങ്ങിയ ചുമതലകൾ നിർവഹിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ വർക്ക് രാജഗിരി കോളജ് ഓഫ്സോഷ്യൽ സയൻസസ് ആയി ഉയർന്നപ്പോൾ അതിന്‍റെ പ്രിൻസിപ്പലായി. 13 വർഷക്കാലം പ്രിൻസിപ്പലായിരുന്നു.

സാമൂഹ്യ പ്രവർത്തനം ഒരു പ്രഫഷനായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ തിരിച്ചറിയാതിരുന്ന കാലഘട്ടത്തിൽ അതിന് ഊടും പാവുംനൽകി ശ്രദ്ധേയമാക്കിയത് ഒരുതായപ്പിള്ളിയച്ചനാണ്. രാജഗിരി ഔട്ട്റീച്ചിനെ ഒരു പരീക്ഷണശാലയാക്കി മാറ്റിക്കൊണ്ട് സോഷ്യൽ വർക്ക് രംഗത്ത് പുതിയ ജാലകങ്ങൾ തുറന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് അംഗമായിരുന്നപ്പോൾ തന്‍റെ കാഴ്ചപ്പാടുകൾ പരക്കെ പരിചയപ്പെടുത്താനും അതിന് പറ്റിയ പ്രവർത്തന മേഖലകൾ കണ്ടെത്തുവാനും കഴിഞ്ഞു.

വിദ്യാഭ്യാസവും ശാസ്ത്ര നേട്ടങ്ങളും സമൂഹത്തിലെ ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും പ്രയോജനപ്പെടുന്നതായി മാറണമെന്ന ചിന്ത എന്നും അച്ചനെ നയിച്ചു. സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾ ആരംഭിച്ചപ്പോൾ അച്ചനിൽ മുന്നിട്ടുനിന്ന ചിന്ത കേരളത്തിലെ യുവതലമുറയ്ക്ക് കുറഞ്ഞ ചെലവിൽ ഉയർന്ന സാങ്കേതിക വിദ്യാഭ്യാസം ലഭ്യമാക്കണം എന്നതായിരുന്നു. ഒരു സോഷ്യൽ വർക്കർ എന്ത് ചെയ്യുമ്പോഴും സമൂഹത്തിന്‍റെ നന്മ മാത്രമായിരിക്കണം ലക്ഷ്യം എന്ന വിശ്വാസപ്രമാണമാണ് സ്വീകരിച്ചത് .


സമൂഹത്തിൽ ചെലുത്താൻ കഴിഞ്ഞ ആഴത്തിലുള്ള സ്വാധീനം സിഎംഐ കൊച്ചി തിരുഹൃദയ പ്രൊവിൻസിലും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹം മൂന്നു പ്രാവശ്യം പ്രൊവിൻഷലായി. കാക്കനാട് രാജഗിരിവാലിയുടെ ശില്പിയും ഫാ. ജോസ് അലക്സാണ്. 2001ൽ എൻജിനിയറിംഗ് കോളജും 2005ൽ മാനേജ്മെന്‍റ് കോളജും ഉയർന്നു വന്നതോടെ രാജഗിരി വാലി സുവർണ്ണ ദീപ്തിയാർന്നു.

1999ൽ ഇവിടെ ക്രിസ്തുജയന്തി സ്കൂൾ സ്ഥാപിക്കപ്പെട്ടിരുന്നു. രാജഗിരി സെന്‍റർ ഫോർ ബിസിനസ് സ്റ്റഡീസ് ആരംഭിക്കുമ്പോൾ അച്ചൻ രാജഗിരി വിദ്യാപീഠം ഡയറക്ടർ ആണ്.

രാജഗിരി ആശുപത്രിയുടെ ആദ്യകാല പ്രവർത്തനങ്ങളിൽ ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പള്ളി, ഫാ. ഓസ്റ്റിൻ മുളരിക്കൽ, ഫാ. ജോയ് കിളിക്കുന്നേൽ എന്നിവരോടൊപ്പം ഫിനാൻസ് ഡയറക്ടറുടെ ചുമതല വഹിച്ച് അച്ചൻ മുന്നിൽ നിന്നു. 550 ബെഡ്ഡുകളും 40ലേറെ ഡിപ്പാർട്ട്മെന്‍റുകളുമുള്ള മൾട്ടി സ്പെഷ്യാലിറ്റി സെന്‍ററാണ് ഇന്ന് രാജഗിരി ആശുപത്രി.

അച്ചൻ ഇവിടെ മെഡിക്കൽ സോഷ്യൽ വർക്ക് വിഭാഗം തുടങ്ങിയത് ആശുപത്രി ചികിത്സയുമായി ബന്ധപ്പെട്ട് എങ്ങനെ സോഷ്യൽ വർക്ക് പ്രാക്ടീഷണർമാർക്ക് മുന്നേറാം എന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ്. ഇന്ന് ഈ വിഭാഗം ആശുപത്രിയിലെ പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു.1992 മുതൽ 97 വരെ കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് കോപ്പറേഷൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്‍റ് ബോർഡ് അംഗമായിരുന്നു. 1992-1997 കാലഘട്ടത്തിൽ നാഷണൽ ചിൽഡ്രൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി.

വിവിധ കാലങ്ങളിൽ ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ വെൽഫെയർ കേരള സംസ്ഥാന ശാഖയുടെ പ്രസിഡന്‍റ്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. 1992 മുതൽ 2009 വരെ കാസ്പ് കേരള ഘടകത്തിന്‍റെ ചെയർമാനായിരുന്നു. കൂടാതെ നിരവധി മേഖലകളിൽ അദ്ദേഹ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അധ്യാപക മികവിനും സംരംഭകത്വ മികവിനുംഅദ്ദേഹത്തെ തേടിയെത്തിയ പുരസ്കാരങ്ങൾ നിരവധിയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.