അവിവാഹിതയായ യുവതി ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രസവിച്ചു
അവിവാഹിതയായ യുവതി ഹോസ്റ്റലിലെ ശുചിമുറിയില്‍ പ്രസവിച്ചു
Monday, May 6, 2024 5:54 AM IST
കൊച്ചി: നഗരത്തിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ അവിവാഹിതയായ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇന്നലെ രാവിലെ കലൂരിലായിരുന്നു സംഭവം. ഗര്‍ഭിണിയാണെന്ന വിവരം സഹതാമസക്കാരില്‍നിന്നടക്കം രഹസ്യമാക്കിവച്ചിരുന്ന യുവതി ഒടുവില്‍ ശുചിമുറിയില്‍ പ്രസവിക്കുകയായിരുന്നു.

രാവിലെ കുളിക്കാന്‍ കയറിയ യുവതി ഏറെനേരമായിട്ടും പുറത്തിറങ്ങാതെ വന്നതോടെ ഒപ്പം താമസിച്ചിരുന്ന അഞ്ചു പേര്‍ ചേര്‍ന്ന് ശുചിമുറിയുടെ വാതില്‍ പൊളിക്കുകയായിരുന്നു. ഇതോടെയാണ് ചോരക്കുഞ്ഞുമായി ഇരിക്കുന്ന 22കാരിയായ യുവതിയെ കണ്ടത്. വിവരം ഉടന്‍ ഹോസ്റ്റല്‍ വാര്‍ഡനെയും പോലീസിനെയും അറിയിച്ചു. സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസും പിങ്ക് പോലീസും ചേര്‍ന്ന് യുവതിയെയും കുഞ്ഞിനെയും എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയില്‍ കഴിയുന്ന യുവതിക്കും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊല്ലം സ്വദേശിയായ 32കാരനില്‍നിന്നാണു താന്‍ ഗര്‍ഭിണിയായതെന്നാണ് യുവതിയുടെ മൊഴി. പോലീസ് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് യുവതിയുടെ കുടുംബാംഗങ്ങളും യുവാവും ബന്ധുക്കളും എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് അശുപത്രിയില്‍ കഴിയുന്ന യുവതിയെയും കുട്ടിയെയും സന്ദര്‍ശിച്ചു.


ഇരുകുടുംബങ്ങള്‍ക്കും പരാതികളൊന്നും ഇല്ലാത്തതിനാൽ സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. യുവതിയെയും കുട്ടിയെയും കൂടെ കൊണ്ടുപോകാന്‍ കുടുംബങ്ങള്‍ സന്നദ്ധത അറിയിച്ചതായും പോലീസ് പറഞ്ഞു.

യുവാവുമായി മൂന്നര വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന യുവതി മൂന്നു മാസം മുമ്പാണ് ജോലിയുമായി ബന്ധപ്പെട്ട് കലൂരിലെത്തിയത്. ഹോസ്റ്റലില്‍ മറ്റ് അഞ്ചു പേര്‍ക്കൊപ്പമായിരുന്നു താമസം. കൂടെ താമസിച്ചിരുന്നവര്‍ക്കും ഹോസ്റ്റല്‍ വാര്‍ഡനും യുവതി ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നു. ജോലിസ്ഥലത്തും യുവതി ഇതു രഹസ്യമാക്കി വച്ചിരുന്നതായാണു വിവരം. യുവതിയുടെ ശാരീരിക അസ്വസ്ഥതകളിലടക്കം സംശയം തോന്നിയ ഒപ്പം താമസിച്ചിരുന്നവര്‍ ഇതേക്കുറിച്ച് ചോദിച്ചെങ്കിലും ഗ്യാസിന്‍റെ പ്രശ്‌നമാണെന്നാണ് യുവതി പറഞ്ഞിരുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.