കല്ലുകടിയോടെ തുടക്കം ; തനിയെ തുറന്ന വാതിലുമായി നവകേരള ബസിന്‍റെ കന്നിയാത്ര
കല്ലുകടിയോടെ തുടക്കം ; തനിയെ തുറന്ന വാതിലുമായി  നവകേരള ബസിന്‍റെ കന്നിയാത്ര
Monday, May 6, 2024 5:55 AM IST
കോഴിക്കോട്: എൽഡിഎഫ് സർക്കാരിന്‍റെ നവകേരള യാത്രയ്ക്കായി ഉപയോഗിച്ച ആഡംബര ബസിന്‍റെ കന്നി ബംഗളൂരു യാത്രയിൽ കല്ലുകടി. ബസിന്‍റെ വാതിൽ തനിയെ തുറന്നതിനാൽ യാത്രക്കാരുടെ ബാഗുകളുടെ സഹായത്തോടെ വാതിൽ കെട്ടിവച്ചാണു കോഴിക്കോട്ടുനിന്നു ബസ് പുറപ്പെട്ടത്.

ഞായറാഴ്ച പുലർച്ചെ നാലിന് കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നു ബസ് യാത്ര തിരിക്കുമെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ വാതിലിന്‍റെ തകരാർ മൂലം അരമണിക്കൂറോളം യാത്ര വൈകി.

അതിനിടെ, നവകേരള ബസിന്‍റെ വാതിലിനു മെക്കാനിക്കൽ തകരാറൊന്നും ഇല്ലായിരുന്നുവെന്നു ഗതാഗത മന്ത്രിയുടെ ഓഫീസ് പിന്നീട് അറിയിച്ചു. ബസിന്‍റെ വാതിലിന്‍റെ എമർജൻസി സ്വിച്ച് ആരോ അബദ്ധത്തിൽ അമർത്തിയതാണെന്നും ഇതോടെ വാതിലിന്‍റെ പ്രവർത്തനം മാറിയതാണെന്നുമാണു മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചത്. നവകേരള ബസ് ബത്തേരി ഗാരേജിൽ കയറ്റി പ്രശ്നം പരിഹരിക്കുകയും ചെയ്തു.


ഗരുഡ പ്രീമിയം സർവീസായാണ് ബസ് സർവീസ് ആരംഭിച്ചത്. ബസിലെ 26 സീറ്റുകളും ആഴ്ചകൾക്കു മുന്പേ വിറ്റു തീർന്നിരുന്നു. ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്കകം ആദ്യ സർവീസിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നിരുന്നു. 1,171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകൾക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും നൽകണം. പുലർച്ചെ നാലിന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട് രാവിലെ 11.30ന് ബംഗളൂരുവിലെത്തുന്ന വിധമാണു ബസ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് 2.30ന് ബംഗളൂരുവിൽനിന്നു പുറപ്പെട്ട് രാത്രി 10ന് കോഴിക്കോട്ടു തിരിച്ചെത്തും. മന്ത്രിമാർക്കുവേണ്ടി ഏർപ്പെടുത്തിയ ലിഫ്റ്റ്, ശുചിമുറി സൗകര്യങ്ങൾ ബസിൽ നിലനിർത്തിയിട്ടുണ്ട്. മന്ത്രിമാർ യാത്ര ചെയ്തപ്പോൾ ഉണ്ടായിരുന്ന സീറ്റുകൾ മാറ്റി പുതിയ പുഷ്ബാക്ക് സീറ്റാക്കി. മുഖ്യമന്ത്രി ഇരുന്ന കറങ്ങുന്ന സീറ്റ് ഒഴിവാക്കിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.