ഊട്ടിയിലേക്കുള്ള ഇ-പാസ് വിതരണം ഇന്നുമുതല്‍
ഊട്ടിയിലേക്കുള്ള ഇ-പാസ് വിതരണം ഇന്നുമുതല്‍
Monday, May 6, 2024 5:55 AM IST
നിലമ്പൂര്‍: വേനലവധിക്കാലം തുടങ്ങിയതോടെ ഊട്ടി, കൊടൈക്കനാല്‍ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ഇ-പാസ് വിതരണം ഇന്നു രാവിലെ ആറു മുതല്‍ തുടങ്ങുമെന്ന് നീലഗിരി ജില്ലാ കളക്‌ടര്‍ ഇ. അരുണ അറിയിച്ചു. ഊട്ടിയിലേക്കുള്ള ഇ-പാസിന് നിബന്ധനകള്‍ ഉണ്ടായിരിക്കില്ല. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ക്കെല്ലാം പാസ് നല്‍കാനാണു നിലവിലെ തീരുമാനം. ഇതിന് പ്രത്യേകം അപേക്ഷാഫീസ് ഏര്‍പ്പെടുത്തില്ല. എന്നാല്‍ ഇ-പാസ് ഉള്ളവര്‍ക്കു മാത്രമേ ഊട്ടിയിലേക്ക് പ്രവേശിക്കാന്‍ കഴിയൂ.

നീലഗിരി ജില്ലയിലുള്ളവര്‍ക്ക് പാസിന്‍റെ ആവശ്യമില്ല. അതേസമയം തമിഴ്നാട്ടിലെ തന്നെ മറ്റു ജില്ലകളില്‍നിന്നുള്ളവര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്കുമെല്ലാം ഇ-പാസ് നിര്‍ബന്ധമാണ്.

ഗൂഡല്ലൂര്‍, മസിനഗുഡി, കോത്തഗിരി, കൂനൂര്‍ എന്നീ വഴികളില്‍ കൂടിയാണ് ഊട്ടിയിലേക്ക് പ്രവേശനം. ഈ വഴികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ചെക്ക്പോസ്റ്റുകളില്‍ പാസുള്ളവരെ മാത്രമേ ഊട്ടിയിലേക്ക് കടത്തിവിടുകയുള്ളൂ. എത്ര വാഹനങ്ങള്‍ സീസണ്‍ സമയത്ത് ഊട്ടിയിലേക്ക് വരുന്നുണ്ടെന്നും എത്രപേര്‍ വീതം ഓരോ വാഹനത്തിലുമുണ്ടെന്നുമുള്ള കൃത്യമായ കണക്ക് ശേഖരിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.


പൊതുതാത്പര്യ ഹര്‍ജിയെത്തുടര്‍ന്നുള്ള വിധിയിലാണ് മദ്രാസ് ഹൈക്കോടതി ഇ-പാസ് നിര്‍ബന്ധമാക്കി ഉത്തരവിട്ടത്. നീലഗിരി, ഡിണ്ടിഗല്‍ ജില്ലാ കളക്‌ടര്‍മാര്‍ക്കാണ് ഇ-പാസ് വിതരണം ചെയ്യുന്നതിന്‍റെ ചുമതല.

നിബന്ധനകളില്ലാതെ അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഇ-പാസ് അനുവദിക്കുമെന്ന കളക്‌ടറുടെ അറിയിപ്പിനെത്തുടര്‍ന്ന് കേരളത്തില്‍നിന്നടക്കമുള്ള ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാര്‍ ആശ്വാസത്തിലാണ്. നേരത്തെ ടൂറിസ്റ്റ് പാക്കേജുകള്‍ ബുക്ക് ചെയ്തിരുന്നവര്‍ ഇ-പാസ് നടപ്പാക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു.

ഇ-പാസ് വേണ്ടവർക്ക് https: //eregister.tnega.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.