കള്ളക്കടൽ: വീടുകൾക്ക് നാശനഷ്ടം
കള്ളക്കടൽ: വീടുകൾക്ക് നാശനഷ്ടം
Monday, May 6, 2024 5:55 AM IST
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ കടലാക്രമണം. തിരുവനന്തപുരം അഞ്ചുതെങ്ങ് മേഖലയിൽ രൂക്ഷമായ കടലാക്രമണമാണുണ്ടായത്. ഒട്ടേറെ വീടുകളിൽ വെള്ളം കയറി.

ഏതാനും വീടുകൾക്കു ഭാഗിക നാശനഷ്ടവുണ്ടായി. ഇന്നലെ പുലർച്ചെയോടെയായിരുന്നു മേഖലയിൽ കടലാക്രമണമുണ്ടായത്. കള്ളക്കടൽ പ്രതിഭാസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. കടലാക്രമണത്തത്തുടർന്ന് ഏതാനും വീടുകളിലുള്ളവരെ ഒഴിപ്പിച്ചു.

അഞ്ചുതെങ്ങിനൊപ്പം കൊല്ലം, ആലപ്പുഴ ജില്ലകളിലെ ചില മേഖലകളിലും കടലാക്രമണമുണ്ടായി. കള്ളക്കടൽ മുന്നറിയിപ്പിന്‍റെ പശ്ചാത്തല ത്തിൽ കേരള തീരത്ത് ഓറഞ്ച് അലർട്ട് ഇന്നു രാവിലെ വരെ തുടരും. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം നേരത്തേ പ്രഖ്യാപിച്ച റെഡ് അലർട്ട് മുന്നറിയിപ്പ് ഇന്നലെ പിൻവലിച്ചു. എന്നാൽ, ജാഗ്രതാ നിർദേശം തുടരും. റെഡ് അലർട്ടിനു പകരം ഓറഞ്ച് അലർട്ട് മുന്നറിയിപ്പും പുറത്തിറക്കിയിരുന്നു. കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത തുടരണമെന്നുമാണു നിർദേശം.


തെക്കൻ കേരളത്തിൽ കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനിടെയാണ് അഞ്ചുതെങ്ങിൽ കടലാക്രമണം ഉണ്ടായത്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും മത്സ്യബന്ധനത്തിനു പോകുന്നവരും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും തീരത്ത് കിടന്ന് ഉറങ്ങരുതെന്നുമുള്ള മുന്നറിയിപ്പു തുടരും. മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.