സർക്കാരിന്‍റെ അഴിമതിക്ക് കേരളത്തെ ഇരുട്ടിലാക്കരുത്: വി.ഡി. സതീശൻ
സർക്കാരിന്‍റെ അഴിമതിക്ക് കേരളത്തെ ഇരുട്ടിലാക്കരുത്: വി.ഡി. സതീശൻ
Tuesday, May 7, 2024 2:03 AM IST
തിരുവനന്തപുരം: ലോഡ് ഷെഡിംഡ് ഇല്ലെന്ന് വൈദ്യുതി മന്ത്രി പരസ്യമായി പറയുന്പോഴും സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

പകലും രാത്രിയും അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽനിന്നു കെഎസ്ഇബി പിന്മാറണം. അഴിമതി ലക്ഷ്യമിട്ട് സർക്കാരും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്കാരങ്ങളും കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണം.

ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ നടപടിയാണ് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ എത്തിച്ചത്. 465 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ 25 വർഷത്തേക്ക് യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കിലാണ് കരാറുറപ്പിച്ചിരുന്നത്. എന്നാൽ കോടികളുടെ അഴിമതി ലക്ഷ്യമിട്ടാണ് ഈ കരാർ റദ്ദാക്കിയത്. ഇതിന് പിന്നിൽ സർക്കാരിന്‍റെയും റെഗുലേറ്ററി കമ്മീഷന്‍റെയും ഗൂഢാലോചനയുണ്ട്.


കരാർ റദ്ദാക്കിയതിന് പിന്നിലെ തട്ടിപ്പ് പുറത്തായതോടെ കരാർ പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും എല്ലാ കന്പനികളും അനുകൂലമായി പ്രതികരിച്ചിട്ടില്ല.

നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്നു ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന്‍റെ ബാധ്യത നിരക്ക് വർധനവിലൂടെ ഉപയോക്താക്കളിൽനിന്നു ഈടാക്കുമെന്നതാണ് വാസ്തവം. ഈ സാഹചര്യത്തിൽ സർക്കാരിന്‍റെയും ബോർഡിന്‍റെയും അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും കേരളത്തെ ഒന്നാകെ ഇരുട്ടിലാക്കുന്നത് അംഗീകരിക്കാനാകില്ലെന്നു സതീശൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.