ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; മന്ത്രിക്ക് തെറ്റുപറ്റിയെന്നു സിഐടിയു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; മന്ത്രിക്ക് തെറ്റുപറ്റിയെന്നു സിഐടിയു
Tuesday, May 7, 2024 2:03 AM IST
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ മന്ത്രി കെ.ബി. ഗണേഷ്കുമാറിനു തെറ്റുപറ്റിയതായി ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു). മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്ന തരത്തിലാണ് മന്ത്രിയുടെ ഇടപെടലെന്നു ജില്ലാ പ്രസിഡന്‍റ് എം. സുജിത്കുമാർ ആരോപിച്ചു.

സംസ്ഥാനത്തെ 6000 ഡ്രൈവിംഗ് സ്കൂളുകളിൽ ഭൂരിപക്ഷവും ദാരിദ്ര്യത്തിലും ബുദ്ധിമുട്ടിലുമാണ്. ഇവരെ നശിപ്പിക്കുന്ന നടപടിയാണ് മന്ത്രി സ്വീകരിച്ചത്. ഇതു പരിശേധിക്കണം. മന്ത്രിയും യൂണിയനുകളും തമ്മിൽ നടത്തിയ ചർച്ചയിൽ സിഐടിയു എല്ലാം കൈയടിച്ച് പാസാക്കിയെന്ന ഗതാഗതമന്ത്രിയുടെ വാദം കളവാണ്. ഫെബ്രുവരിയിൽ പുറത്തിറക്കിയ സർക്കുലറിൽ ഡ്യൂവൽ സിസ്റ്റം ഇല്ലാതെയുള്ള ഡ്രൈവിംഗ് പരിശീലനം എന്നത് ഇല്ലായിരുന്നു. ഇത് ഉത്തരവിൽ ഉണ്ട്.


പ്രതിഷേധത്തിന്‍റെ ഭാഗമായി നിലവിൽ ഈ തീരുമാനം മരവിപ്പിച്ചിരിക്കുകയാണ്. സർക്കുലർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രണ്ടിന് ആരംഭിച്ച സമരം താത്കാലികമായി അവസാനിപ്പിക്കുകയാണെന്നും സിഐടിയു നേതാക്കളായ എളമരം കരീം, കെ.കെ. ദിവാകരൻ, സി.എസ്. ദാസ് ബിജു എന്നിവരെ 23ന് ഗതാഗത മന്ത്രി ചർച്ചയ്ക്ക് വിളിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും സുജിത്കുമാർ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.