സുകൃതമായി ഈ സിനിമകൾ...
സുകൃതമായി  ഈ സിനിമകൾ...
Tuesday, May 7, 2024 2:03 AM IST
ബിജോ ജോ തോമസ്

കഴിഞ്ഞ നാല്പതു വർഷമായി മലയാളസിനിമയ്ക്കൊപ്പം സഞ്ചരിച്ച ചലച്ചിത്രകാരനായിരുന്നു ഹരികുമാർ. 1980ൽ തുടങ്ങി 2022ൽ വരെ നീണ്ട കരിയർ. സുദീർഘമായ ഈ കാലയളവിൽ 18 സിനിമകളേ അദ്ദേഹത്തിന്‍റെ ക്രെഡിറ്റിലുള്ളൂ. അതിൽതന്നെ സൂപ്പർഹിറ്റുകളായി മാറിയത് ഏതാനും സിനിമകൾ മാത്രം.

എങ്കിലും ഹരികുമാർ എന്ന സംവിധായകന് മലയാളസിനിമയിൽ ഒരു മേൽവിലാസമുണ്ടായിരുന്നു- ആർട്ട്-കൊമേഴ്സ്യൽ ഘടകങ്ങൾ ഒരുപോലെ കോർത്തിണക്കിയ ലളിതസുന്ദര ചിത്രങ്ങൾ, അതായിരുന്നു ഹരികുമാർ സിനിമകൾ. ബോക്സോഫീസ് ചലനങ്ങളുണ്ടാക്കിയില്ലെങ്കിലും അദ്ദേഹത്തിന്‍റെ സിനിമകളെ അവഗണിക്കാൻ ആർക്കുമായില്ല. നിരൂപക പ്രശംസ പിടിച്ചുപറ്റാനും അദ്ദേഹത്തിന്‍റെ സിനിമകൾക്കായി.

കൊല്ലം മുനിസിപ്പാലിറ്റിയിൽ എൻജിനിയറായി ജോലി നോക്കവേ ഒരു വർഷത്തെ അവധിയെടുത്താണ് അദ്ദേഹം സിനിമയിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങയത്. 1980ൽ എത്തിയ ‘ആന്പൽപ്പൂവ്’ ആയിരുന്നു ആദ്യ സിനിമ. ഭരതനെയും പദ്മരാജനെയും ഐ.വി. ശശിയേയും പോലുള്ള വന്പൻ സംവിധായകനിര തിളങ്ങിനിന്ന അക്കാലത്ത് ‘ആന്പൽപ്പൂവ്’ എന്ന ചിത്രം സാന്പത്തികമായി പരാജയപ്പെട്ടെങ്കിലും നിരൂപക ശ്രദ്ധ നേടി.

ഒരു സിനിമയെങ്കിലും സംവിധാനം ചെയ്യണം എന്ന ആഗ്രഹവുമായി ജോലിയിൽനിന്ന് അവധിയെടുത്ത് ഈ രംഗത്തെത്തിയ ഹരികുമാറിന് വീണ്ടും അവസരങ്ങൾ ലഭിച്ചതും അതുകൊണ്ടു തന്നെയായിരുന്നു. സിനിമാ നിരൂപണം വളരെ ശക്തമായിരുന്ന അക്കാലത്ത് നിരൂപക പ്രശംസ പിടിച്ചുപറ്റുന്ന ജനുസിലുള്ള ചിത്രങ്ങളായിരുന്നു ഹരികുമാറിന്‍റേതായി പിന്നീടുവന്ന മിക്ക സിനിമകളും.

എൺപതുകളിൽ മലയാളസിനിമ ഒട്ടേറെ പരീക്ഷണങ്ങൾക്കും മാറ്റങ്ങൾക്കും വിധേയമായിക്കൊണ്ടിരുന്നപ്പോഴും അത്തരം ബഹളങ്ങളിൽ ശ്രദ്ധിക്കാതെ വളരെ നിശബ്ദമായി വർഷത്തിൽ ഒന്നോ രണ്ടോ സിനിമകളുമായാണ് ഹരികുമാർ സാന്നിധ്യമറിയിച്ചത്. തിയറ്ററിൽ വി‍ജയിക്കാനായി ഒന്നും അദ്ദേഹം കൂട്ടിച്ചേർത്തില്ല. തന്‍റെ മനസിലുള്ള സിനിമകൾ വളരെ സത്യസന്ധമായ രീതിയിൽ ഹരികുമാർ ആവിഷ്കരിച്ചു. വ്യക്തികളുടെ ആത്മസംഘർഷങ്ങളാണ് ഒട്ടുമിക്ക സിനിമകളിലും പ്രമേയമാക്കിയത്.


1983ൽ എത്തിയ ‘ഒരു സ്വകാര്യം’ മുതൽ അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ ‘സുകൃതം’ വരെ ഇത്തരം ആത്മസംഘർഷങ്ങളെ ലളിതവും സത്യസന്ധമായും ആവിഷ്കരിച്ച ചിത്രങ്ങളായിരുന്നു. എം.ടി. വാസുദേവൻനായരുടെ രചനയിൽ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘സുകൃതം’ ഹരികുമാറിന്‍റെ മാത്രമല്ല മലയാളത്തിലെതന്നെ മികച്ച സിനിമകളിലൊന്നായി.

സീരീയസായ കഥാഖ്യാന രീതിയായിരുന്നു ഹരികുമാറിന്‍റെ മുഖമുദ്രയെങ്കിലും ഹാസ്യത്തിന്‍റെ സ്പർശമുള്ള സിനിമകളും അദ്ദേഹത്തിന്‍റേതായി എത്തി. മമ്മൂട്ടി നായകനായ ‘പുലി വരുന്നേ പുലി’, ‘ഉദ്യാനപാലകൻ’, സിദ്ദിഖും മുകേഷും ജയറാമും പ്രധാനവേഷങ്ങളിലെത്തിയ ‘എഴുന്നള്ളത്ത്’ എന്നീ സിനിമകളിൽ ഹാസ്യം വളരെ തന്മയത്വത്തോടെ കൈകാര്യം ചെയ്യാൻ ഹരികുമാറിനായി. കാന്പസ് രാഷ്്‌ട്രീയം ജീവിതം തകർക്കുന്ന യുവത്വത്തിന്‍റെ കഥ പറഞ്ഞ ‘ജാലകം’ ഹരികുമാറിന്‍റെ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമായിരുന്നു.

അശോകനും ശ്രീവിദ്യയും പാർവതിയുമൊക്കെ നിറഞ്ഞുനിന്ന ചിത്രം ഇന്നും കാലികപ്രസക്തിയുള്ളതാണ്. ലോഹിതദാസിന്‍റെ രചനയിൽ ഒരുക്കിയ ‘ഉദ്യാനപാലകൻ’, ശ്രീനിവാസന്‍റെ തിരക്കഥയിൽ സംവിധാനം ചെയ്ത ‘സ്വയംവരപ്പന്തൽ’ എന്നിവയും ഹരികുമാറിന്‍റെ മികച്ച സിനിമകളായി.

ഹിറ്റുകൾ അധികം ആഘോഷിക്കപ്പെടാതെ വെറും 18 സിനിമകളിലൂടെ 40 വർഷത്തോളം മലയാളസിനിമ ലോകത്ത് സാന്നിധ്യമറിയിക്കാൻ ഹരികുമാറിനായി. മലയാളസിനിമയുടെ ദിശാമാറ്റങ്ങളെ വളരെ ആഴത്തിൽ മനസിലാക്കി അതിനൊപ്പം ദീർഘകാലം സഞ്ചരിച്ച സുകൃതവുമായാണ് അദ്ദേഹം കടന്നുപോകുന്നത്.

പ്രധാന സിനിമകൾ

1981- ആന്പൽപ്പൂവ്
1983- ഒരു സ്വകാര്യം
1985- പുലി വരുന്നേ പുലി, അയനം
1987- ജാലകം
1988- ഊഴം
1991- എഴുന്നള്ളത്ത്
1994- സുകൃതം
1996- ഉദ്യാനപാലകൻ
2000- സ്വയംവരപ്പന്തൽ
2007- പറഞ്ഞു തീരാത്ത വിശേഷങ്ങൾ
2010- സദ്ഗമയ
2022- ഓട്ടോറിക്ഷാക്കാരന്‍റെ ഭാര്യ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.