പൂക്കളും കളിപ്പാട്ടവും നെഞ്ചോടുചേര്‍ത്ത് അവൻ മടങ്ങി
പൂക്കളും കളിപ്പാട്ടവും നെഞ്ചോടുചേര്‍ത്ത് അവൻ മടങ്ങി
Tuesday, May 7, 2024 2:04 AM IST
കൊച്ചി: പിറന്നുവീണതിന് തൊട്ടുപിന്നാലെ അമ്മ മരണം വിധിച്ച പിഞ്ചുകുഞ്ഞിന് യാത്രാമൊഴി. മൃതദേഹം അടക്കംചെയ്ത കുഞ്ഞുപെട്ടിയിൽ പോലീസുകാർ വച്ച പൂക്കളും കളിപ്പാട്ടങ്ങളുമായി ആ ആൺകുഞ്ഞ് മടങ്ങുന്പോൾ കണ്ടുനിന്നവർക്കും കണ്ണീരടക്കാനായില്ല.

പനമ്പിള്ളിനഗറില്‍ അമ്മ ശ്വാസംമുട്ടിച്ചു റോഡിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയ കുഞ്ഞിന്‍റെ സംസ്‌കാരം പുല്ലേപ്പടി പൊതുശ്മശാനത്തിലാണു നടന്നത്.

ഇന്നലെ രാവിലെ 11ഓടെ മേയര്‍ എം. അനില്‍കുമാറിന്‍റെയും എറണാകുളം സൗത്ത് പോലീസിന്‍റെയും സാന്നിധ്യത്തിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജനിച്ചയുടന്‍ കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചു കൊന്ന് റോഡിലേക്കു വലിച്ചെറിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു.
സംസ്‌കാരം നടത്തുന്നതു സംബന്ധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ അമ്മയില്‍നിന്ന് അനുമതി നേടിയശേഷമാണ് മൃതദേഹം പോലീസ് ഏറ്റുവാങ്ങിയത്.


മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് പുല്ലേപ്പടി ശ്മശാനത്തില്‍ എത്തിയപ്പോള്‍ മേയര്‍ എം. അനില്‍കുമാറും മറ്റു ജനപ്രതിനിധികളും ചേര്‍ന്ന് പോലീസില്‍നിന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് പൊതുദര്‍ശനം. കൊച്ചി സിറ്റി പോലീസിലെ ഉദ്യോഗസ്ഥരും അന്ത്യാഞ്ജലിയർപ്പിച്ചു.

കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുക്കാന്‍ അമ്മയുടെ കുടുംബവും യുവതിയുടെ ആണ്‍സുഹൃത്തിന്‍റെ കുടുംബവും തയാറാകാത്ത സാഹചര്യത്തിലാണ് പോലീസ് സംസ്‌കാരം ഏറ്റെടുത്തു നടത്തിയത്.

കേസിലെ പ്രതിയായ അമ്മ ഐസിയുവില്‍ ചികിത്സയിലാണ്. ആശുപത്രി വിട്ടശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണു പോലീസിന്‍റെ നീക്കം. ആണ്‍സുഹൃത്തിന്‍റെ മൊഴി പോലീസ് നേരത്തെ എടുത്തിരുന്നു. യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ഇയാളുടെ മൊഴി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.