കൊയിലാണ്ടിയില്‍ പിടികൂടിയ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
കൊയിലാണ്ടിയില്‍ പിടികൂടിയ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
Wednesday, May 8, 2024 1:57 AM IST
കൊച്ചി: കൊയിലാണ്ടി പുറംകടലില്‍നിന്ന് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്ത ഇറേനിയന്‍ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ബോട്ടിലുണ്ടായിരുന്ന ആറ് കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ പോലീസ് ബന്ധുക്കള്‍ക്കൊപ്പം ഇന്നലെ പുലര്‍ച്ചെ വിട്ടയച്ചത്. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് സംശയാസ്പദമായ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ ഹാജരാകണമെന്ന നിര്‍ദേശത്തോടെയാണ് വിട്ടയച്ചിട്ടുള്ളത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി കോസ്റ്റല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ബോട്ട് കോടതിയില്‍ ഹാജരാക്കി.

സ്‌പോണ്‍സറുടെ പീഡനം സഹിക്കാനാവാതെ ഇന്ത്യയിലേക്കു രക്ഷപ്പെടാന്‍ ശ്രമിച്ചതാണെന്ന് ഇവര്‍ കോസ്റ്റല്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇറാനില്‍ മത്സ്യബന്ധനത്തിന് പോയ സംഘത്തില്‍ ഉള്ളവരാണിവര്‍.


സയ്യദ് സൗദ് ജാബരി എന്നയാളാണ് സ്‌പോണ്‍സര്‍. എന്നാല്‍ വാഗ്ദാനം ചെയ്ത ശമ്പളമോ പിടിക്കുന്ന മത്സ്യത്തിന്‍റെ വിഹിതമോ ഇവര്‍ക്കു ലഭിച്ചില്ല. അമിതമായി ജോലി ചെയ്യിക്കലും മതിയായ താമസസൗകര്യം ഒരുക്കാത്ത അവസ്ഥയ്ക്കുമൊപ്പം മര്‍ദനവും ഏല്‍ക്കേണ്ടി വന്നതോടെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇവരുടെ മൊഴി.

കൊയിലാണ്ടിയില്‍നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് കണ്ടെത്തിയത്. തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡ് ബോട്ട് കസ്റ്റഡിയിലെടുത്ത് കൊച്ചി തീരത്ത് എത്തിക്കുകയും മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ പോലീസിന് കൈമാറുകയുമായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.