ഗുജറാത്തിലെ ബിജെപി കോട്ടയിൽ ഹാട്രിക് പ്രതീക്ഷയുമായി മോദി
ഗുജറാത്തിലെ ബിജെപി കോട്ടയിൽ ഹാട്രിക് പ്രതീക്ഷയുമായി മോദി
Sunday, May 5, 2024 2:15 AM IST
അഹമ്മദാബാദിൽനിന്ന് ജോർജ് കള്ളിവയലിൽ

ബിജെപിയുടെ ഉരുക്കുകോട്ടയായ ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഹാട്രിക് നേടുമോ എന്നതാണു ചോദ്യം. കേന്ദ്രസർക്കാരിലെ ആദ്യ രണ്ടു സ്ഥാനങ്ങളിൽ പത്തു വർഷമായി തുടരുന്ന രണ്ടു ഗുജറാത്തികളും ഗുജറാത്തിലെ സന്പന്നരുടെയും സാധാരണക്കാരുടെയും അഭിമാനം (അസ്മിത) ആണെന്നതാണ് ബിജെപി പ്രചാരണത്തിന്‍റെ കാതൽ.

2014ലും 2019ലും ഗുജറാത്തിലെ ആകെയുള്ള 26 സീറ്റുകളും തൂത്തുവാരിയ ബിജെപിക്ക് പക്ഷേ ഇത്തവണ വളരെക്കുറച്ചു സീറ്റുകളിലെങ്കിലും വെല്ലുവിളി ഉയർത്താൻ കോണ്‍ഗ്രസ്- ആം ആദ്മി പാർട്ടി സഖ്യത്തിനു കഴിയുന്നുണ്ട്. വടക്കൻ ഗുജറാത്തിലാണ് കോണ്‍ഗ്രസിനു പ്രതീക്ഷ.

ഗുജറാത്ത് ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലെ 94 സീറ്റുകളിലേക്കുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കേരളത്തിലേതുപോലുള്ള കൊട്ടിക്കലാശം പതിവില്ലെങ്കിലും പ്രചാരണം തീരുന്നതിനു തൊട്ടുമുന്പു പോലും തെരഞ്ഞെടുപ്പുചൂട് ഒരിടത്തും ദൃശ്യമല്ല. മൂന്നാം ഘട്ടത്തിലെ വോട്ടെടുപ്പ് ചൊവ്വാഴ്ചയാണ്.

ബിജെപിക്ക് വ്യക്തമായ മേധാവിത്വമുള്ള സംസ്ഥാനത്ത് രണ്ടോ മൂന്നോ സീറ്റ് പിടിച്ചെടുക്കാമെന്ന മോഹമുണ്ടെങ്കിലും അതിനനുസരിച്ചുള്ള പ്രവർത്തനം കോണ്‍ഗ്രസ്-എഎപി സഖ്യം നടത്തുന്നില്ല. കേരളത്തിലേതുപോലുള്ള പ്രചാരണം ഗുജറാത്തിൽ ഒരിക്കലും ഉണ്ടാകാറില്ല. കാര്യമായ വെല്ലുവിളി ഇല്ലാത്തതിനാലാകാം ബിജെപിയും ഏതാനും മോദി റാലികളും ബോർഡുകളിലും മുഖ്യ പ്രചാരണം ഒതുക്കിയിരിക്കുകയാണ്. പരസ്യ ഏജൻസികൾക്കു കരാർ നൽകി ഉയർത്തിയ മോദിയുടെ ഫോട്ടോ മാത്രമുള്ള ഏതാനും ബോർഡുകളാണ് ചിലയിടത്തെങ്കിലും കാണാനുള്ളത്.

കോണ്‍ഗ്രസാകട്ടെ അതുപോലുമില്ലാത്ത നിലയാണു മിക്കയിടത്തും. പാർട്ടി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ അഹമ്മദാബാദിലെത്തി പത്രസമ്മേളനം നടത്തിയെങ്കിലും രാഹുൽ ഗാന്ധി ഗുജറാത്തിലേക്ക് തിരിഞ്ഞുനോക്കിയില്ല. എഎപിക്കുവേണ്ടി അരവിന്ദ് കേജരിവാളിന്‍റെ ഭാര്യ സുനിത ഒരു ദിവസം എത്തി റോഡ്ഷോ നടത്തി. ബിജെപിയും കോണ്‍ഗ്രസും പ്രചാരണം കൊഴുപ്പിക്കുന്നില്ലെങ്കിലും എല്ലാ മണ്ഡലങ്ങളിലും ആരംഭിച്ച ചില തെരഞ്ഞെടുപ്പ് ഓഫീസുകളാണ് ഇതിനൊരു അപവാദം. നേതാക്കളുടെ ആവേശം വോട്ടർമാർക്കുമില്ല.

ഗുജറാത്തികളുടെ അഭിമാനവും മോദിയുടെ ജനപ്രീതിയുമാണ് ഇത്തവണയും ബിജെപിയുടെ തുറുപ്പുചീട്ട്. മോദിയുടെ ജനപ്രീതി ഗുജറാത്തിലെങ്കിലും മങ്ങിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് സി.ആർ. പാട്ടീൽ പറഞ്ഞു. മുഴുവൻ സീറ്റിലും വൻ ഭൂരിപക്ഷത്തോടെ ജയം ആവർത്തിച്ച് ഹാട്രിക് നേടുമെന്നും പാട്ടീൽ തറപ്പിച്ചുപറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാർഥിയെയും ഡമ്മിയെയും കൂട്ടുപിടിച്ച് സൂറത്തിൽ എതിരില്ലാതെ ജയിച്ചതോടെ വോട്ടെടുപ്പിനു മുന്പുതന്നെ ഒരു സീറ്റ് ബിജെപി പോക്കറ്റിലാക്കി. എന്നാൽ, മോദിക്കെതിരേ ജനവികാരം ശക്തമാണെന്നും രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, സാന്പത്തികതളർച്ച, കാർഷിക പ്രതിസന്ധി തുടങ്ങിയവ തുണയ്ക്കുമെന്നുമാണ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ശക്തിസിംഗ് കോഹ്‌ലിന്‍റെ വാദം.


ബിജെപിക്കെതിരേ പല വിഭാഗങ്ങളിലും കടുത്ത അമർഷമുണ്ട്. ക്ഷത്രിയ സമൂഹമാകെ പരസ്യമായി ബിജെപിക്കെതിരേ രംഗത്തിറങ്ങിയിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങളും ഭൂരിപക്ഷ സമുദായത്തിലെ ചില പ്രബല വിഭാഗങ്ങളും കടുത്ത അമർഷത്തിലാണെന്നും പിസിസി പ്രസിഡന്‍റ് പറഞ്ഞു.

എഎപിയുമായുള്ള സഖ്യവും ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. പരന്പരാഗത വോട്ട് ബാങ്കുകൾ ഏകീകരിക്കാനും സംവരണ സീറ്റുകളിൽ മികച്ച പ്രകടനം നടത്താനും എഎപിയുമായുള്ള സഖ്യം സഹായിക്കും. എഎപി രണ്ടു സീറ്റിലും കോണ്‍ഗ്രസ് 24 സീറ്റിലുമാണു മത്സരിക്കുന്നത്.

സൂറത്തിലെ സ്വന്തം സ്ഥാനാർഥി ചതിച്ചതോടെ ഇപ്പോൾ 23 സീറ്റിലാണ് കോണ്‍ഗ്രസിന്‍റെ മത്സരം. അഹമ്മദ് പട്ടേലിന്‍റെ മരണത്തിനുശേഷം തന്ത്രം മെനയാൻ മിടുക്കുള്ള നേതാക്കളുടെ അഭാവമാണ് കോണ്‍ഗ്രസിന്‍റെ തലവേദന. ശക്തരായ പല നേതാക്കളെയും ബിജെപി കൂറുമാറ്റിച്ചതും തിരിച്ചടിയായി.

ബിജെപിയുടെ അഹന്തയ്ക്കു തിരിച്ചടി നൽകുമെന്ന ക്ഷത്രിയ സമുദായ നേതാക്കളുടെ പ്രസ്താവനയിൽ ബിജെപിക്കുള്ളിലും ആശങ്കകളുണ്ട്. കേന്ദ്രമന്ത്രിയും രാജ്കോട്ടിലെ ബിജെപി സ്ഥാനാർഥിയുമായ പർഷോത്തം രുപാല ക്ഷത്രിയരെ അപമാനിച്ചതിനു പകരം വീട്ടുമെന്ന വാശിയിൽ സംസ്ഥാനത്തു പലയിടത്തും ക്ഷത്രിയർ പരസ്യമായി രംഗത്തിറങ്ങി. എന്നാൽ പ്രധാനമന്ത്രി മോദിയുടെ ജാംനഗർ, ആനന്ദ് റാലിയുടെയും രുപാലയുടെ ക്ഷമാപണത്തിന്‍റെയും അടിസ്ഥാനത്തിൽ വലിയ തിരിച്ചടി ഉണ്ടാകില്ലെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.

ഗുജറാത്തിലെ ക്ഷത്രിയ, രജപുത്ര വിഭാഗക്കാരും ശക്തരായ പട്ടേലുകളുമായി ദീർഘകാലമായി നിലവിലുള്ള ജാതി അസമത്വങ്ങൾ ബിജെപിക്ക് വലിയ തലവേദനയാണ്. ബിജെപിയുടെ പരന്പരാഗത അനുഭാവികളാണ് പട്ടേലുകൾ.

1980കളിൽ വരെ ദളിത്, ആദിവാസി, മുസ്‌ലിം വോട്ടുകളോടൊപ്പം ക്ഷത്രിയരും കോണ്‍ഗ്രസിനെയാണ് തുണച്ചിരുന്നത്. എന്നാൽ പിന്നീട് ക്ഷത്രിയർ ബിജെപിക്കൊപ്പം പോയി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ക്ഷത്രിയരിലെയും രുപാല ഉൾപ്പെട്ട പ്രബലമായ പാട്ടിദാർ സമുദായത്തിലെയും 65 ശതമാനം പേരും ബിജെപിക്കു വോട്ട് ചെയ്തിരുന്നു.

പുതിയ വിവാദത്തിന്‍റെ വെളിച്ചത്തിൽ പട്ടിദാർ, ക്ഷത്രിയ വിഭാഗങ്ങൾക്കിടയിലെ അതൃപ്തിയും രോഷവും കോണ്‍ഗ്രസിന് നേരിയ തോതിലെങ്കിലും നേട്ടമാകും. ഇതോടൊപ്പം പിന്നാക്ക വിഭാഗങ്ങളിലെ കുറച്ചുപേരെങ്കിലും ബിജെപിക്കെതിരേ തിരിയുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.

കർഷകർ, തൊഴിലാളികൾ തുടങ്ങിയവരും ദളിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ വോട്ടുകളും സമാഹരിച്ച് വടക്കൻ ഗുജറാത്തിലെ ചില സീറ്റുകളിൽ തിരിച്ചുവരാനുള്ള ശ്രമത്തിലാണു കോണ്‍ഗ്രസ്. ശരാശരി 30 ശതമാനം വരെ ഭൂരിപക്ഷമുള്ള ബിജെപിയുടെ ഏഴു മുതൽ 10 ശതമാനം വരെയെങ്കിലും വോട്ട് കുറയുമെന്നും രണ്ടു മുതൽ അഞ്ചു വരെ സീറ്റുകൾ ജയിക്കാമെന്നുമാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.