അദാനിയുടെ പേരിൽ മോദി- രാഹുൽ വാക്പോര്
അദാനിയുടെ പേരിൽ  മോദി- രാഹുൽ വാക്പോര്
Thursday, May 9, 2024 1:18 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: അംബാനിയെയും അദാനിയെയും കുറിച്ച് എന്തുകൊണ്ടാണ് കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധി ഈ തെരഞ്ഞെടുപ്പിൽ സംസാരിക്കുന്നതു നിർത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൊരു രഹസ്യ ഇടപാട് നടന്നിരിക്കാമെന്നും മോദി ആരോപിച്ചു.

അംബാനി- അദാനിമാരിൽനിന്ന് കോണ്‍ഗ്രസ് എത്ര തുകയാണു വാങ്ങിയതെന്നും എത്ര കള്ളപ്പണം എടുത്തുവെന്നും യുവരാജാവ് പ്രഖ്യാപിക്കണമെന്നും തെലുങ്കാനയിലെ റാലിയിൽ മോദി ആവശ്യപ്പെട്ടു. ആദിവാസികളുടെ ഭൂമി ഉൾപ്പെടെ എല്ലാം അദാനിക്കു നൽകുകയാണെന്ന് ചൊവ്വാഴ്ച ജാർഖണ്ഡിൽ രാഹുൽ ഗാന്ധി ആരോപിച്ചതിനു പിന്നാലെയാണ് മോദിയുടെ പ്രത്യാക്രമണമുണ്ടായത്.

എന്നാൽ, എല്ലാ ദിവസവും അദാനിയെക്കുറിച്ച് രാഹുൽ സംസാരിക്കുന്നുണ്ടെന്നും രാഹുലിനെതിരേ ബിജെപി ദിവസവും നുണകൾ പ്രചരിപ്പിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി വദ്ര തിരിച്ചടിച്ചു. മോദിയും വൻകിട വ്യവസായികളും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ചു തുറന്നുകാട്ടിയത് രാഹുലാണ്.

മോദിയുടെ ചങ്ങാത്തമുതലാളിമാരുടെ 16 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയപ്പോഴും കർഷകന്‍റെ ഒരു പൈസ എഴുതിത്തള്ളിയില്ല. ഇതെന്തുകൊണ്ടാണെന്നാണ് മോദി മറുപടി പറയേണ്ടതെന്ന് രാഹുലിനുവേണ്ടി ഇന്നലെ റായ്ബറേലിയിൽ നടത്തിയ പ്രചാരണത്തിനിടെ പ്രിയങ്ക ചൂണ്ടിക്കാട്ടി.

അദാനി-അംബാനിമാരുമായി മോദിക്കുള്ള ബന്ധം രാഹുൽഗാന്ധി നിരന്തരം തുറന്നുകാട്ടുന്നതിന്‍റെ ചൂടിൽ പ്രധാനമന്ത്രിക്കു പൊള്ളുന്നുവെന്നതിന്‍റെ തെളിവാണു പുതിയ ആരോപണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവർത്തി പറഞ്ഞു.


“കഴിഞ്ഞ അഞ്ചു വർഷമായി കോണ്‍ഗ്രസ് യുവരാജാവ് (ഷഹ്സാദ) ഇത് ആവർത്തിക്കുന്നതു നിങ്ങൾ കണ്ടിട്ടുണ്ടാകും.

റഫാൽ യുദ്ധവിമാനത്തിനെതിരായ ആരോപണം ഇല്ലാതായപ്പോൾ അദ്ദേഹം ഇതാവർത്തിക്കാൻ തുടങ്ങി. ആദ്യം അഞ്ചു വ്യവസായികളെക്കുറിച്ചും പിന്നീട് അംബാനി-അദാനി എന്നിവരെക്കുറിച്ചും സംസാരിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ ഇരുവരെയും അധിക്ഷേപിക്കുന്നത് അവർ നിർത്തി.


അംബാനി-അദാനിയിൽനിന്ന് എത്രയാണു വാങ്ങിയത്? എത്ര കള്ളപ്പണം എടുത്തു? ടെന്പോ നിറയെ പണം കോണ്‍ഗ്രസിൽ എത്തിയോ? ഉണ്ടാക്കിയ ഇടപാട് എന്താണ്? എന്തുകൊണ്ടാണ് നിങ്ങൾ ഒറ്റരാത്രികൊണ്ട് അംബാനി-അദാനിയെ അധിക്ഷേപിക്കുന്നതു നിർത്തിയത്? തീർച്ചയായും എന്തോ കുഴപ്പമുണ്ട്’’- മോദി പരിഹസിച്ചു.

ആദിവാസികൾ വനവാസികളാണെന്നു പറയുന്പോഴും എല്ലാ വനഭൂമിയും അദാനിക്കു നൽകുകയാണെന്ന് ജാർഖണ്ഡിലെ പ്രചാരണ റാലിയിൽ രാഹുൽ പറഞ്ഞു. എല്ലാ മേഖലകളിലും ആദിവാസികൾക്കു കൂടുതൽ പ്രാതിനിധ്യം നൽകേണ്ടതുണ്ട്. മോദിയുടെ ചങ്ങാതിമാരായ വ്യവസായികൾക്ക് പ്രത്യേക നേട്ടമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണു മോദിയുടെ നയങ്ങൾ. മോദി ചെയ്യുന്നതെന്തും ശതകോടീശ്വരന്മാർക്കുവേണ്ടിയാണ്.

അദാനി, അംബാനി തുടങ്ങിയ 22- 25 സുഹൃത്തുക്കളാണ് മോദിക്കുള്ളത്. എന്തു ജോലിയും ചെയ്യുന്നത് അവർക്കുവേണ്ടി മാത്രമാണ്. ഭൂമി അവർക്കുള്ളതാണ്. കാട് അവർക്കുള്ളതാണ്. മാധ്യമങ്ങൾ അവരുടേതാണ്. അടിസ്ഥാനസൗകര്യങ്ങൾ അവരുടേതാണ്. മേൽപാലങ്ങൾ അവരുടേതാണ്. പെട്രോൾ അവരുടേതാണ്. എല്ലാം അവർക്കുള്ളതാണ്.

ദളിതർക്കും ആദിവാസികൾക്കും പിന്നാക്കക്കാർക്കും പൊതുമേഖലയിൽ സംവരണം ലഭിച്ചിരുന്നു. ഇപ്പോൾ അവർ എല്ലാം സ്വകാര്യവത്കരിക്കുന്നു. റെയിൽവേയും സ്വകാര്യവത്കരിക്കുമെന്ന് അവർ പരസ്യമായി പറയുന്നു.

റെയിൽവേ, റോഡുകൾ, മേൽപാലങ്ങൾ. തുടങ്ങിയവ നിങ്ങളുടേതാണ് (ആദിവാസികളുടേതാണ്). അദാനിയുടെതല്ല. മോദി എല്ലാം അദാനിക്കു നൽകുന്നു- ജാർഖണ്ഡിലെ ആദിവാസികളുടെ റാലിയിൽ രാഹുൽ തുറന്നടിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.