ജർമനിയിൽ ഖിലാഫത്ത് സ്ഥാപിക്കണമെന്ന് ഇസ്‌ലാമിസ്റ്റുകൾ
ജർമനിയിൽ ഖിലാഫത്ത് സ്ഥാപിക്കണമെന്ന് ഇസ്‌ലാമിസ്റ്റുകൾ
Tuesday, April 30, 2024 1:41 AM IST
ഹാംബർഗ്: ജർമനിയിൽ ഖിലാഫത്ത് (കാലിഫേറ്റ്) സ്ഥാപിക്കണമെന്നും ശരീയത്ത് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഉത്തര ജർമനിയിലെ വൻ തുറമുഖ നഗരമായ ഹാംബർഗിൽ ഇസ്‌ലാമിസ്റ്റുകളുടെ പ്രകടനം.

പോലീസ് കണക്കനുസരിച്ച് 1100 പേർ പങ്കെടുത്ത പ്രകടനം സംഘടിപ്പിച്ചത് തീവ്രവാദബന്ധമുള്ള മുസ്‌ലീം ഇന്‍റർ ആക്ടീവ് സംഘടനയുമായി അടുപ്പമുള്ള റഹീം ബൊവാത്തെങ്ങ് എന്നയാളാണ്.

ഇസ്‌ലാമോഫോബിയ, തെറ്റായ മാധ്യമപ്രചാരണം, പാശ്ചാത്യമൂല്യങ്ങളുടെ മേധാവിത്വം എന്നിവയ്ക്കെതിരേ നടന്ന പ്രകടനത്തിൽ മതമുദ്രാവാക്യങ്ങളോടൊപ്പം ഖിലാഫത്ത് ആണ് പരിഹാരം, ജർമനി-മൂല്യങ്ങളുടെ സേച്ഛാധിപത്യം എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ചിരുന്നു. ജർമനിയിൽ നിരോധിതമായ ഹിസ്ബ്-ഉത് തഹ് രീറുമായി ബന്ധമുള്ള തീവ്ര ഇസ്‌ലാമിക സംഘടനയാണ് മുസ്‌ലിം ഇന്‍റർ ആക്ടീവ്.

ഇത്തരത്തിലുള്ള പ്രകടനങ്ങൾ അസ്വീകാര്യമാണെന്ന് ജർമൻ ആഭ്യന്തരമന്ത്രി നാൻസി ഫേസർ പറഞ്ഞു. ഹമാസിനുവേണ്ടി ഭീകരവാദത്തെ പിന്തുണയ്ക്കുന്നതും യഹൂദവിരോധം പ്രചരിപ്പിക്കുന്നതും അക്രമവും അനുവദിക്കുകയില്ലെന്നും അവർ വ്യക്തമാക്കി.

പ്രധാന പ്രതിപക്ഷമായ സിഡിയു പാർട്ടി മുസ്‌ലിം ഇന്‍റർ ആക്ടീവിനെ നിരോധിക്കണം എന്നാവശ്യപ്പെട്ടു. കുർദുവംശജരുടെ സംഘടനാ നേതാവായ അലി എർത്താൻ തോപ് രാക്കും പ്രകടനത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി.

ജർമനിയിലെ ജനാധിപത്യ സംസ്കാരത്തിനു വെല്ലുവിളിയാണ് പ്രകടനമെന്ന് അദ്ദേഹം പറഞ്ഞു. ജർമൻ മൂല്യങ്ങളെ തിരസ്കരിക്കുന്നവരെ ജർമനിയിൽനിന്നു നാടുകടത്തണമെന്ന് എഫ്ഡി പാർട്ടി നേതാവ് കോൺസ്റ്റന്‍റിൻ കൂലെ ആവശ്യപ്പെട്ടു. ഭരണഘടനാ മൂല്യങ്ങൾ തള്ളിക്കളയുന്നവർക്ക് ജർമനിയിൽ സ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.