കുട്ടികളിലെ ഹൃദയ വൈകല്യങ്ങൾ ശ്രദ്ധവേണം, ഗർഭാവസ്ഥ മുതൽ
Monday, March 29, 2021 2:09 PM IST
റിച്ചാർഡ് ജോസഫ്

തിരുവനന്തപുരം: കുട്ടികളിലെ ഹൃദയ വൈകല്യങ്ങൾ തടയുന്നതിനു ഗർഭാവസ്ഥ മുതൽ ശ്രദ്ധ വേണമെന്നു ഡോക്ടർമാർ. ഗർഭധാരണം നടന്ന് നാലു മുതൽ 10 ആഴ്ചകൾക്കുള്ളിലാണ് ഗർഭസ്ഥ ശിശുവിന്‍റെ ഹൃദയം രൂപം പ്രാപിക്കുന്നത്. ഏഴ് ആഴ്ചകൾക്കുള്ളിൽ ഹൃദയത്തിലെ എല്ലാ അറകളും രൂപപ്പെടും. പിന്നീടുള്ള മൂന്ന് ആഴ്ചകളിലാണ് ഹൃദയത്തിന്‍റെ രക്തക്കുഴലുകൾ സജ്ജമാകുന്നത്. ഹൃദയം രൂപം പ്രാപിക്കുന്ന ഈ ഘട്ടത്തിൽ സംഭവിച്ചേക്കാവുന്ന തകരാറുകളാണ് കുട്ടികളുടെ ഹൃദ്രോഗങ്ങൾക്കു കാരണമെന്നു വിദഗ്ധർ പറയുന്നു. ഗർഭധാരണത്തെക്കുറിച്ച് വൈകിമാത്രം ലഭിക്കുന്ന അറിവ് ഒരു പ്രധാന പ്രശ്നമായും ഡോക്ടർമാർ കാണുന്നു. എന്നാൽ കുട്ടികളിലെ ഹൃദ്രോഗത്തെക്കുറിച്ചും ഗർഭധാരണത്തെക്കുറിച്ചുമെല്ലാം വേണ്ട ത്ര അറിവു നേടുന്നത് ഇത്തരം തകരാറുകൾ ഇല്ലാതാക്കുന്നതിനു സഹായിക്കും.

ആയിരം കുട്ടികൾ ജനിക്കുന്പോൾ അതിൽ എട്ടു കുട്ടികൾക്ക് ഹൃദയ സംബന്ധിയായ തകരാറുകളുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ 25 ശതമാനം കുട്ടികൾ സങ്കീർണമായ ഹൃദയ തകരാറുകൾ ഉള്ളവരാണ്. 25 ശതമാനത്തോളം നവജാതശിശുമരണങ്ങളും ഹൃദ്രോഗം മൂലമാണെന്നും കണ്ടെത്തിയിട്ടുണ്ട ്. അതേസമയം കുട്ടികളിലുണ്ട ാകുന്ന ഹൃദയത്തകരാറുകളിൽ 75 ശതമാനവും കൃത്യമായ ചികിത്സയിലൂടെ സുഖപ്പെടുത്താനാകും.

ജനിച്ചയുടൻ അലറിക്കരയുന്നതോടെയാണ് കുഞ്ഞിന്‍റെ ശ്വാസോച്ഛ്വാസം സാധാരണ ഗതിയിലാകുന്നത്. ഇതോടെ ഹൃദയം സ്വാഭാവിക രീതിയിൽ പ്രവർത്തിച്ചു തുടങ്ങുന്നു. കുഞ്ഞിന്‍റെ രക്തചംക്രമണ രീതിയും സാധാരണ നിലയിലാകും. ഗർഭപാത്രത്തിനുള്ളിൽ ശിശു ഓക്സിജൻ സ്വീകരിക്കുന്നതും കാർബണ്‍ഡൈ ഓക്സൈഡ് പുറന്തള്ളുന്നതും അമ്മയുടെ രക്തത്തിലൂടെയാണ്. കുഞ്ഞിന്‍റെ ഹൃദയത്തിന്‍റെ പ്രവർത്തനം സ്വാഭാവിക രീതിയിലേക്കു മാറുന്നതോടെയാണ് ഹൃദയതകരാറുകൾ പ്രത്യക്ഷപ്പെടുന്നത്.

കാരണങ്ങൾ

കുട്ടികളിലെ ഹൃദ്രോഗങ്ങളിൽ 30 ശതമാനവും ജനിതകമായ കാരണങ്ങൾ കൊണ്ടാണ് സംഭവിക്കുന്നതെന്നാണ് കണക്കാക്കുന്നത്. ക്രോമോസോം തകരാറുകളും ജനിതകരോഗങ്ങളും ഇതിനു കാരണമാകുന്നു. അടുത്ത രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹവും കുട്ടികളിൽ ഹൃദയ തകരാറുകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ കണ്ടെ ത്തിയിട്ടുണ്ട ്. ഗർഭാവസ്ഥയിൽ രക്തത്തിൽ പഞ്ചാസാരയുടെ അളവ് കൂടന്ന അവസ്ഥ, ഫോളിക് ആസിഡിന്‍റെ കുറവ്, ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതി, ലഹരിയുടെ ഉപയോഗം, മാസം തികയാതെയുള്ള ജനനം തുടങ്ങിയവയെല്ലാം ഗർഭസ്ഥശിശുവിന്‍റെ ഹൃദയാരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.


എങ്ങനെ കണ്ടെത്താം

നവജാത ശിശുക്കളിലെ ഹൃദയവൈകല്യങ്ങൾ ആദ്യം കണ്ടെത്താനാകുക അമ്മമാർക്കാണ്. ശ്വസനത്തിനുള്ള ബുദ്ധിമുട്ട്, ശരീര ഭാരത്തിലുണ്ട ാകുന്ന കുറവ്, പാല് ശരിയായി കുടിക്കാനുള്ള ബുദ്ധിമുട്ട്, നെറ്റിയിൽ അധികമായുള്ള വിയർപ്പ്, കരയുന്പോൾ ശരീരത്തിന് നീലനിറം കാണപ്പെടുക തുടങ്ങിയവയെല്ലാം കുട്ടികളിൽ ഹൃദയതകരാറിന്‍റെ ലക്ഷണങ്ങളായി കാണപ്പെടുന്നു. ഗർഭാവസ്ഥയിൽ നടത്തുന്ന പരിശോധനകളിലൂടെ ഹൃദയത്തകരാറുകൾ നേരത്തെ തന്നെ കണ്ടെ ത്താം. കുഞ്ഞിന്‍റെ ഹൃദയ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന ഫീറ്റൾ ഇക്കോ കാർഡിയോഗ്രഫി ഇതിൽ പ്രധാനപ്പെട്ടതാണ്. 18 ആഴ്ചയെത്തുന്പോൾ നടത്തുന്ന അനോമലി സ്കാനിംഗും ഹൃദയത്തിന്‍റെ പ്രവർത്തനങ്ങളെ വിലയിരുത്തും. തകരാറുകൾ നേരത്തെ കണ്ടെത്തുന്നത് കൃത്യമായ ചികിത്സ കൃത്യസമയത്ത് ലഭ്യമാക്കുന്നതിനു സഹായകമാകും.

ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ഗർഭണികളും ഗർഭധാരണത്തിനു തയ്യാറെടുക്കുന്നവരും അമിതഭാരം ഒഴിവാക്കുക, ഫോളിക് ആസിഡിന്‍റെ കുറവ് പരിഹരിക്കുക, കൃത്യമായ ഇടവേളകളിൽ വൈദ്യ പരിശോധന നടത്തുക, മരുന്നുകൾ ശ്രദ്ധയോടെ മാത്രം ഉപയോഗിക്കുക. ഹൃദയ വൈകല്യങ്ങൾ ഒരിക്കലും തനിയെ മാറില്ല. ഉചിതമായ സമയത്ത് ചികിത്സ ലഭിക്കണം.

ഡോ. ജോർജ് തയ്യിൽ
എംഡി, എഫ്എസിസി, എഫ്ആർസിപി സീനയർ കണ്‍സൾട്ടന്‍റ് കാർഡിയോളജിസ്റ്റ്
ലൂർദ് ആശുപത്രി, കൊച്ചി