Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പ്രണയം അവസാനിച്ചത് കൊലപാതകത്തില്‍
WhatsApp
ഥാനെ റൂറൽ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ അശ്വിനി ബിദ്രെയെ കാണാനില്ല. അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും വരെ അന്വേഷിച്ചു. ഭർത്താവും സഹോദരനും കൂടി നവി മുംബൈ പോലീസിന് ഇതു സംബന്ധിച്ച പരാതി നൽകി. മാസങ്ങൾ കഴിഞ്ഞിട്ടും ഫലമുണ്ടായില്ല. ഒടുവിൽ അശ്വിനിയുടെ കുടുംബം കോടതിയെ സമീപിച്ചു. പോലീസിനോട് എഫ്ഐആർ തയാറാക്കാനും അശ്വിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.
2016 ഏപ്രിൽ പതിനൊന്നിനാണ് അശ്വിനി അപ്രത്യക്ഷയാകുന്നത്. ഫ്ളാറ്റിലെ വാച്ച്മാനോട് താൻ വീട്ടിൽ പോകുന്നുവെന്ന് അശ്വിനി പറഞ്ഞിരുന്നു. കോൽഹാപൂരിന് സമീപത്തെ അൽട്ടെ ഗ്രാമത്തിലാണ് അശ്വിനിയുടെ മാതാപിതാക്കൾ താമസിക്കുന്നത്. ഭർത്താവ് രാജു ഗോറെയും ഒന്‍പതു വയസ്സുകാരിയായ മകളും ഹത്കലംഗിലാണ് താമസം. അതേ സമയം അശ്വിനി ഈ രണ്ടിടത്തും എത്തിയില്ല. ഏറ്റവും അവസാനം അശ്വിനിയെ കണ്ടത് ഥാനെ റൂറൽ പോലീസിലെ സീനിയർ ഇൻസ്പെക്ടർ അഭയാണ്. ഥാനെ റെയിൽവേ സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ വച്ചാണ് അഭയ് അശ്വിനിയെ കണ്ടതത്രെ.
വാട്സ് ആപ്പ് സന്ദേശം കുരുക്കി
മൂന്നു ദിവസത്തിനു ശേഷം അശ്വിനിയുടെ സഹോദരീ ഭർത്താവ് അവിനാശിന് ഒരു വാട്സ് ആപ്പ് സന്ദേശം ലഭിച്ചു. അയച്ചിരിക്കുന്നത് അശ്വിനിയുടെ മൊബൈൽ നന്പരിൽ നിന്നാണ്. ചില മാനസിക അസ്വാസ്ഥ്യങ്ങളുണ്ടെന്നും ഉത്തരാഞ്ചലിലോ ഹിമാചൽ പ്രദേശിലോ ധ്യാനത്തിനും ചികിത്സയ്ക്കുമായി പോകുകയാണെന്നുമായിരുന്നു സന്ദേശം. അഞ്ചാറു മാസം കഴിഞ്ഞേ തിരിച്ചെത്തുകയുള്ളൂ എന്നും സന്ദേശത്തിലുണ്ടായിരുന്നു. അവിനാശ് ഈ സന്ദേശം പുതിയ അന്വേഷണ സംഘത്തിന് കൈമാറി. അവർ സന്ദേശം വിശദമായി പരിശോധിച്ചു. ആ സന്ദേശത്തിൽ പ്രതിയിലേക്ക് എത്തിപ്പെടാനുള്ള തെളിവുള്ളതായി സംഘം കണ്ടെത്തി. അതായത്, ഒരു അക്ഷരം പറ്റിച്ച പണി...
ഹേയ് ഡിയർ, ഹൗ ആർ വൈ എന്നാണ് വാട്സ് ആപ്പ് സന്ദേശം ആരംഭിക്കുന്നത്. ഇംഗ്ലീഷിൽ നല്ല പ്രാവീണ്യമുള്ള അശ്വിനി ഒരിക്കലും താങ്കൾ എന്ന അർഥം വരുന്ന യു എന്ന വാക്കിന് പകരമായി വൈ എന്ന് പ്രയോഗിക്കാറില്ല. സാധാരണ വാട്സ് ആപ്പ് സന്ദേശങ്ങളിൽ ഇത്തരം ചുരുക്കെഴുത്തുകൾ പതിവാണെങ്കിലും അശ്വിനി അങ്ങനെ ഉപയോഗിക്കാറില്ലെന്ന് കുടുംബാംഗങ്ങളും ചൂണ്ടിക്കാട്ടി. സന്ദേശത്തിലെ ചില പ്രയോഗങ്ങളും പദങ്ങളും അശ്വിനിയുടെ തിരോധാനത്തിനു പിന്നിലെ ചുരുളഴിക്കാൻ അന്വേഷണ സംഘത്തെ സഹായിച്ചു.
ഥാനെ റൂറൽ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ അഭയ് കുരുന്ദ്കറിലേക്കാണ് അന്വേഷണം എത്തിയത്. അശ്വിനിയെ സ്വന്തമാക്കാൻ അഭയിന് താത്പര്യം ഉണ്ടായിരുന്നതായി അന്വേഷണ സംഘം മനസ്സിലാക്കി. അശ്വിനിയുടെ മൊബൈലിലെ വിളികളും സന്ദേശങ്ങളുമൊക്കെ സൈബർ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണ സംഘം വീണ്ടെടുത്തു. അങ്ങനെ അശ്വിനി തിരോധാനവുമായി ബന്ധപ്പെട്ട് അഭയിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു.
ചിത്രങ്ങൾ തെളിവായി...
അത്യാവശ്യം സാന്പത്തിക ശേഷിയുള്ള കുടുംബാംഗമായ അഭയിന് സമൂഹത്തിലെ എല്ലാ പ്രധാനികളുമായും അടുത്ത സൗഹൃദമുണ്ടായിരുന്നു. അഭയ്- അശ്വിനി ബന്ധത്തിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. 2016 ഫെബ്രുവരിയിൽ മാത്രം 321 തവണ അശ്വിനി അഭയിന് ഫോണ്‍ ചെയ്തിരുന്നതായും ഒരിക്കൽ പോലും രാജു ഗോറെയെ വിളിച്ചിരുന്നില്ലെന്നും ഫോണ്‍ കോൾ ലിസ്റ്റ് വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള അടുപ്പത്തിന്റെ തെളിവായി ചില ഫോട്ടോഗ്രാഫുകളും അശ്വിനിയുടെ േപഴ്സണൽ കംപ്യൂട്ടറിൽ നിന്നും ലഭ്യമായി. ചോദ്യം ചെയ്യലിൽ ആദ്യം അഭയ് യാതൊന്നും സമ്മതിച്ചില്ല. അശ്വിനിയുമായി ഒൗദ്യോഗികമായ സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന അഭയിന്റെ മറുപടി പൊള്ളയാണെന്ന് ആ ഫോട്ടോഗ്രാഫുകൾ തെളിയിച്ചു.
രാജു ഗോറെയോട് താൻ വിവാഹമോചനം ആഗ്രഹിക്കുന്നുവെന്ന് അശ്വിനി പറഞ്ഞിരുന്നുവത്രെ. ആദ്യ ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്നും അശ്വിനിയെ ഭാര്യയായി സ്വീകരിക്കാൻ താത്പര്യമുണ്ടെന്നുമുള്ള അഭയിന്റെ സമ്മതപത്രവും അവർ ഗോറെയ കാണിച്ചു. അതിനുശേഷം അശ്വിനിയുടെ ഫ്ളാറ്റിൽ അഭയ് നിത്യസന്ദർശകനായിരുന്നു. പക്ഷെ, അഭയിന്റെ സ്വഭാവം വളരെ പരുക്കനായിരുന്നുവെന്ന് അശ്വിനിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിലൂടെ പോലീസിന് ബോധ്യമായി. അശ്വിനിയെ ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ രംഗങ്ങൾ അവയിലുണ്ടായിരുന്നു.
ശരീരാവശിഷ്ടങ്ങൾ തടാകത്തിൽ?
സംഭവദിവസം അഭയിന്റെ ഫ്ളാറ്റിൽ അശ്വിനി പോയി. അന്നു രാത്രി അഭയ് ക്രിക്കറ്റ് ബാറ്റ് കൊണ്ട് അശ്വിനിയുടെ ശിരസ്സിനടിച്ചു. പിന്നീട് ശരീരം വിവിധ കഷണങ്ങളായി മുറിച്ചു. തൊട്ടടുത്തെ വാസായി തടാകത്തിൽ ശരീരാവശിഷ്ടങ്ങൾ കെട്ടിത്താഴ്ത്തി. പൊങ്ങിവരാതിരിക്കാൻ ഭാരം കൂടി ചേർത്ത് പായ്ക്ക് ചെയ്തിരുന്നുവെന്നുമാണ് അഭയിന്റെ സഹായികളുടെ മൊഴി.
അതേ സമയം, ഹൈ ടെക് യന്ത്രങ്ങളുടെ സഹായത്താൽ വാസായി തടാകത്തിൽ നവി മുംബൈ പോലീസ് മൂന്നു തവണ തിരച്ചിൽ നടത്തിയിട്ടും അശ്വിനിയുടെ ശരീരാവശിഷ്ടങ്ങൾ കിട്ടിയില്ല. ചില അവശിഷ്ടങ്ങൾ ഒരു ഇരുന്പ് പെട്ടിയിൽ നിറച്ച് താഴ്ത്തിയെന്നാണ് അഭയിന്റെ സഹായി മഹേഷ് ഫാൽനിക്കർ പോലീസിന് മൊഴി നൽകിയത്. ആ പെട്ടിയെങ്കിലും കിട്ടുമോ എന്നാണ് ഇപ്പോഴത്തെ അന്വേഷണം. കൊലപാതകമാണെന്ന് തെളിയണമെങ്കിൽ അശ്വിനിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കിട്ടണമെന്നും ഡിഎൻഎ പരിശോധനയിലൂടെ അശ്വിനിയുടെതാണെന്ന് തിരിച്ചറിയുകയും വേണമെന്നുമാണ് പോലീസിന്റെ വാദം. കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗിരീഷ് പരുത്തിമഠം
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
ജയരാജനെ മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവന്നത് സിപിഎം-ബിജെപി ഡീൽ പുറത്തുവന്നതിന്റെ ജാള്യം മറക്കാൻ: ഹസൻ
നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
Latest News
ജയരാജനെ മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവന്നത് സിപിഎം-ബിജെപി ഡീൽ പുറത്തുവന്നതിന്റെ ജാള്യം മറക്കാൻ: ഹസൻ
നെടുമങ്ങാട് സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
കള്ളവോട്ടെന്ന് പരാതി; ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പിടികൂടി
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top